പൂനെ: പൂനെയിൽ രണ്ട് ഐ.ടി ജീവനക്കാർ കാറിടിച്ച് കൊല്ലപ്പെട്ട സംഭവത്തിൽ അപകടത്തിന് ഇടയാക്കിയ ആഡംബര പോർഷെ കാർ 17കാരന് പിറന്നാൾ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോർട്ട്. മുത്തച്ഛൻ സുരേന്ദ്ര അഗർവാളാണ് കാർ സമ്മാനിച്ചത്. കൊച്ചുമകന് ആഡംബര കാർ സമ്മാനിച്ചത് സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ സുരേന്ദ്ര അഗർവാൾ പങ്കുവച്ചിരുന്നതായി സുഹൃത്ത് അമൻ വാധ്വ വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേയ് 19ന് പുലർച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എൻജിനിയർമാരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്.
സംഭവത്തിൽ കുറ്റം ഏറ്റെടുക്കാൻ ജോലിക്കാരനോട് നിർബന്ധിച്ചതിന് മുത്തച്ഛനെതിരെയും കേസെടുത്തിരുന്നു. ഒരു കോടിക്ക് മുകളിലാണ് പോർഷെ ടെയ്കാന്റെ വിവിധ മോഡലുകളുടെ എക്സ് ഷോറൂം വില. മാർച്ചിൽ ബംഗളൂരുവിലെ ഒരു ഡീലർ പോർഷെ കാർ ഇറക്കുമതി ചെയ്തതായും പിന്നീട് താൽകാലിക രജിസ്‌ട്രേഷൻ മാത്രം നടത്തി മഹാരാഷ്ട്രയിലേക്ക് അയച്ചതായും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |