വള്ളിക്കോട് : അപകടക്കെണിയായി മാറിയിരുന്ന വള്ളിക്കോട് ചെമ്പതപ്പാലം ട്രാൻസ്ഫോർമറിലെ കാടുവെട്ടി. ട്രാൻസ്‌ഫോർമറിന് ചുറ്റും കാടുവളർന്നത് വൈദ്യുതി മുടക്കത്തിനൊപ്പം അപകടഭീഷണിയുമായിരുന്നു. കഴിഞ്ഞ 15ന് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെ തുടർന്നാണ് കെ.എസ്.ഇ.ബിയുടെ ഇടപെടൽ.
ഒരാൾ പൊക്കത്തിലാണ് സംരക്ഷണ വേലിപോലും ഇല്ലാത്ത ട്രാൻസ്‌ഫോർമറിന് ചുറ്റും കാട് വളർന്നത്. കുറ്റിച്ചെടുകൾ ട്രാൻസ്ഫോർമർ മറച്ച നിലയിലും
വള്ളിച്ചെടികൾ പോസ്റ്റുകളിലേക്ക് പടർന്ന നിലയിലുമായിരുന്നു. കാറ്റും മഴയും ശക്തമാകുന്ന സാഹചര്യങ്ങളിൽ ട്രാൻസ്‌ഫോർമറിൽ മുട്ടി അടിക്കാടുകൾക്ക് തീ പിടിക്കുന്നതും വൈദ്യുതി മുടങ്ങുന്നതും പതിവായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |