കൊല്ലം: ദേശീയപാതയിൽ ചാത്തന്നൂർ ജംഗ്ഷനിൽ നൂറ് മീറ്ററോളം നീളത്തിൽ വെള്ളക്കെട്ട്. കല്ലുവാതുക്കലിൽ ദേശീയപാതയുടെ ഓരത്തുള്ള ക്ലിനിക്കിൽ വെള്ളം കയറി. ദേശീയപാതയോട് ചേർന്നു താഴ്ന്നുകിടക്കുന്ന നിരവധി വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറി.
വെള്ളം നിറഞ്ഞ ഭാഗങ്ങളിലെല്ലാം വൻ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. പൊലീസെത്തിയാണ് ഇവിടങ്ങളിൽ ഗതാഗതം നിയന്ത്രിച്ചത്. നിർമ്മാണ നടക്കുന്ന ഭാഗങ്ങളിൽ റോഡിൽ നിറയെ കുഴികളാണ്. വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഈ കുഴികൾ തിരിച്ചറിയാനാകാത്ത അവസ്ഥയായി. ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി നിർമ്മിച്ച ഓടയിലേക്ക് വെള്ളം ഇറങ്ങാഞ്ഞതാണ് ചിലയിടങ്ങളിൽ വെള്ളക്കെട്ടിന് ഇടയാക്കിയത്. ഗതാഗത പ്രതിസന്ധിയിലായതോടെ കരാർ കമ്പനിയുടെ തൊഴിലാളികളെത്തി ഓടയിലേക്ക് വെള്ളം ഇറങ്ങാനുള്ള പൈപ്പുകളിലെ തടസങ്ങൾ നീക്കിയതോടെ വെള്ളക്കെട്ടിന് അല്പം ആശ്വാസമായി. ഓടകളുടെ വശത്തുള്ള ദ്വാരങ്ങളിലൂടെ വെള്ളം ഒഴുകിയാണ് ഓരത്തുള്ള വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും കയറിയത്. ഓട നിർമ്മാണം പൂർത്തിയാകാത്ത സ്ഥലങ്ങളിലേക്ക് മറ്റ് ഭാഗങ്ങളിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തിയതും വെള്ളക്കെട്ടിന് ഇടയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |