പൂവാർ: 78 ഗ്രാം എം.ഡി.എം.എയുമായി മൂന്നുപേർ അറസ്റ്റിൽ.തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷഫീക്ക് (28),കഠിനംകുളം സ്വദേശി ലിജോ (35),ആറ്റിപ്ര സ്വദേശി ലിജിൻ(34) എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരം റൂറൽ എസ്.പി കിരൺ നാരായണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക്ക് സംഘം പ്രതികളെ പിന്തുടർന്നാണ് കോവളം കാരോട് ബൈപ്പാസിൽ പുറുത്തിവിള സിഗ്നൽ ജംഗ്ഷനിൽ വച്ച് പിടികൂടിയത്. ബാഗ്ലൂരിൽ നിന്ന് ആഡംബര കാറിൽ തിരുവനന്തപുരം ഭാഗത്തേയ്ക്ക് വരികയായിരുന്ന സംഘത്തെ ബൈപ്പാസിൽ പുറുത്തിവിളയിൽ ബാരിക്കേഡ് വച്ച് തടഞ്ഞ് പിടികൂടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിൽ ഇവർ ധരിച്ചിരുന്ന കോട്ടിലും കാറിന്റെ സീറ്റിനടയിലും ഒളിപ്പിച്ച നിലയിലാണ് എം.ഡി.എം.എ കണ്ടെടുത്തത്. തിരുവനന്തപുരം,കഠിനംകുളം, മംഗലാപുരം എന്നീ മേഖലകളിലെ സ്കൂൾ,കോളേജ് കേന്ദ്രീകരിച്ചും അന്യ സംസ്ഥാന തൊഴിലാളികൾക്കും വില്പന നടത്താനാണ് എത്തിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു.ഷഫീക്ക്,ലിജോ എന്നിവർ നിരവധി കേസുകളിൽ പ്രതിയാണ്.കാപ്പ ചുമത്തി ജയിലായിരുന്ന ഇരുവരും ഈ അടുത്ത കാലത്ത് സർക്കാർ ഇളവ് നൽകിയപ്പോൾ പുറത്തിറങ്ങിയവരാണ്.പൂവാർ പൊലീസിന്റെ നേതൃത്വത്തിൽ മേൽനടപടികൾ സ്വീകരിച്ചു.
ഫോട്ടോ: 1, ഷഫീക്ക്.
2,ലിജോ, ലിജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |