കൊല്ലം: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിമൂന്ന് വയസുകാരിയുടെ നഗ്നചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചേർത്തല സ്വദേശിയായ വിനോദിനെയാണ് (40) കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് പെൺകുട്ടിയുമായി പ്രതി സൗഹൃദത്തിലാകുന്നത്. നിരന്തരം ചാറ്റ് ചെയ്ത് അടുപ്പത്തിലായതിനുശേഷം വിനോദ് പെൺകുട്ടിക്ക് വാട്സ്ആപ്പിലൂടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് വീഡിയോ കോൾ വഴി പ്രതി നഗ്നദൃശ്യം കുട്ടിയെ കാണിച്ചു.
തുടർന്ന് വീഡിയോ കോളിനിടെ വിനോദിന് കുട്ടിയുടെ നഗ്നചിത്രം ലഭിക്കുകയായിരുന്നു. ഇത് പിന്നീട് പ്രതി സുഹൃത്തുക്കൾക്ക് വാട്സ്ആപ്പിൽ അയച്ചുകൊടുക്കുകയായിരുന്നു. കുട്ടി കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നതും പഠനത്തിൽ പിന്നോട്ട് പോയതും മനസിലാക്കിയ രക്ഷിതാക്കൾ ഫോൺ പരിശോധിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്.
കുട്ടിയുടെ ഫോൺ ഗ്യാലറി നിറയെ നഗ്നദൃശ്യങ്ങളും ചിത്രങ്ങളുമാണ് രക്ഷിതാക്കൾ കണ്ടത്. ഇതോടെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.തുടർന്നാണ് ചിത്രങ്ങളും വീഡിയോകളും കുട്ടിക്ക് അയച്ചുകൊടുത്തത് വിനോദാണെന്ന് സ്ഥിരീകരിച്ചത്. ഇയാൾക്കെതിരെ പോക്സോ വകുപ്പനുസരിച്ച് പൊലീസ് കേസെടുത്തു. മലപ്പുറത്തുവച്ചാണ് പ്രതി അറസ്റ്റിലായത്. വിനോദ് മരപ്പണിക്കാരനാണെന്നും രണ്ട് കുട്ടികളുടെ പിതാവാണെന്നും പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |