മകനെ കൊലപ്പെടുത്തി ഭർത്താവ് മരിച്ച സംഭവത്തിൽ സൈബർ ആക്രമണം നേരിട്ട് അഡൽറ്റ് വെബ്സീരിസ് നടി ദിയ ഗൗഡ. മകന്റെയും ഭർത്താവിന്റെയും മരണത്തിന് കാരണക്കാരിയെന്നാരോപിച്ചാണ് സോഷ്യൽ മീഡിയയിൽ താരം ആക്രമണം നേരിടുന്നത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് താരത്തിന്റെ ഭർത്താവായ ഷെരീഫിനേയും മകൻ അൽ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയിൽ മരിച്ച നിലയിൽ കണ്ടത്തിയത്.
ദിയയുമായുളള അഭിപ്രായവ്യത്യാസമാണ് ഷെരീഫിനെ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫിന്റേയും ചാവക്കാട് സ്വദേശിനിയായ ദിയയുടെയും വിവാഹം ആറ് വർഷങ്ങൾക്ക് മുൻപാണ് നടന്നത്. അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ദമ്പതികൾ മാറി താമസിക്കുകയായിരുന്നു. ഷെരീഫ് മൂന്നാഴ്ച മുൻപാണ് മണ്ണുംതുരത്തിലുള്ള വാടക വീട്ടിലേക്ക് താമസം മാറിയത്. മകൻ പിതാവിനൊപ്പമായിരുന്നു. ദിയ ആലുവയിലെ ഫ്ലാറ്റിലായിരുന്നു താമസം.
മരിക്കുന്നതിന് മുൻപ് ഷെരീഫ് ദിയയെ വിളിച്ച് മകനെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. താരം ഈ വിവരം മണ്ണുംതുരുത്തിലുള്ള അയൽവാസിയെ വിളിച്ചു പറഞ്ഞു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ഷെരീഫും മകനും മരിച്ചിരുന്നു. ഇവരുടെ മൃതദേഹം കാണാൻ ദിയ എത്തിയില്ലെന്നാണ് പൊലീസ് അറിയിച്ചത്. വളാഞ്ചേരിയിൽ നിന്നും ബന്ധുക്കളെത്തി മൃതദേഹങ്ങൾ ഏറ്റുവാങ്ങി നാട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വഷണം നടന്നുവരികയാണ്.
അഡൽറ്റ് കണ്ടന്റ് വെബ്സീരിസ് നിർമാതാക്കളായ യെസ്മയുടെ ‘പാൽപ്പായസം’ സീരിസിൽ അഭിനയിച്ചതിനെ തുടർന്ന് കടുത്ത വിവാദം നേരിട്ട നടിയാണ് ദിയ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |