കോട്ടയം : യു.ഡി.എഫ് നെടുങ്കോട്ടയെന്ന പാരമ്പര്യം ഊട്ടിയുറപ്പിച്ച് തുടർച്ചയായ നാലാം തവണയും കോട്ടയം. 87,266 വോട്ടിന്റെ ആധികാരിക ജയമാണ് ഫ്രാൻസിസ് ജോർജ് നേടിയത്. കഴിഞ്ഞ തവണ 1.06 ലക്ഷം വോട്ടിന് ജയിച്ച തോമസ് ചാഴികാടൻ ഇക്കുറി ഇടത് കോട്ടകളിലടക്കം പിന്നാക്കം പോയി. വോട്ടിംഗ് ശതമാനം ഉയർത്താനായത് എൻ.ഡി.എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളിയ്ക്ക് ആശ്വാസമായി. ഏഴു നിയമസഭാ മണ്ഡലങ്ങളിൽ വൈക്കം ഒഴികെ ആറിടത്തും ഫ്രാൻസിസ് ജോർജ് ലീഡ് നേടി. എൽ.ഡി.എഫ് ജനപ്രതിനിധികളുള്ള വൈക്കത്തും ഏറ്റുമാനൂരും ചാഴികാടന് പ്രതീക്ഷിച്ച ലീഡ് നേടാനുമായില്ല. ഇരുമണ്ഡലങ്ങളിലേയും ഇടത് വോട്ടുകൾ തുഷാർ പെട്ടിയിലാക്കിയത് തിരിച്ചടിയായി. കേരള കോൺഗ്രസിന്റെ തട്ടകമായ കടുത്തുരുത്തിയിലും, പാലായിലും ചാഴികാടൻ ഏറെ പിന്നിലായി. ശരാശരി ഓരോ മണ്ഡലത്തിലും ഇരുപത് ശതമാനം വോട്ട് തുഷാർ നേടി. 11933 വോട്ട് നോട്ട നേടി.
ഇടതുകോട്ടകളിലും വിള്ളൽ
തുടക്കം മുതൽ ഫ്രാൻസിസ് ജോർജിനായിരുന്നു ആധിപത്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈക്കം,ഏറ്റുമാനൂർ മണ്ഡലങ്ങളിലായിരുന്നു ഇടതുസ്ഥാനാർത്ഥികൾ വിജയിച്ചത്. ബാക്കി മണ്ഡലങ്ങളിൽ പിന്നാക്കം പോയാലും ഇരു മണ്ഡലങ്ങളിലുമുള്ള വൻ ലീഡിലൂടെ മുന്നേറാമെന്നായിരുന്നു ചാഴികാടന്റെ പ്രതീക്ഷ. വൈക്കത്ത് 5196 വോട്ടിന്റെ മാത്രം ലീഡാണ് ലഭിച്ചത്. സി.പി.എമ്മിന്റെ കോട്ടകളിൽ ചാഴികാടൻ പിന്നാക്കം പോയത് വരും ദിവസങ്ങളിൽ ചർച്ചയാകും. രാജ്യത്ത് ആദ്യമായി പ്രചാരണത്തിനിറങ്ങിയതും രണ്ടിലയെന്ന ചിഹ്നത്തിന്റെ ഗുണവും അനുകൂലമാകുമെന്നായിരുന്നു ഇടതു ക്യാമ്പിന്റെ പ്രതീക്ഷ.
മണ്ഡലം തിരിച്ച് ലഭിച്ച വോട്ട്
പിറവം (ലീഡ് യു.ഡി.എഫ് 6364)
ഫ്രാൻസിസ് ജോർജ്: 52295
തോമസ് ചാഴികാടൻ: 45931
തുഷാർ വെള്ളാപ്പള്ളി: 21777
കടുത്തുരുത്തി (യു.ഡി.എഫ് 11474)
ഫ്രാൻസിസ് ജോർജ്: 51830
തോമസ് ചാഴികാടൻ: 40356
തുഷാർ വെള്ളാപ്പള്ളി: 20889
വൈക്കം (എൽ.ഡി.എഫ് 5196)
ഫ്രാൻസിസ് ജോർജ് : 40,066
തോമസ് ചാഴികാടൻ: 45262
തുഷാർ വെള്ളാപ്പള്ളി : 20889
ഏറ്റുമാനൂർ ( യു.ഡി.എഫ് 9610)
ഫ്രാൻസിസ് ജോർജ്: 46871
തോമസ് ചാഴികാടൻ: 37261
തുഷാർ വെള്ളാപ്പള്ളി :24412
പാലാ (യു.ഡി.എഫ് 12465)
ഫ്രാൻസിസ് ജോർജ്: 52295
തോമസ് ചാഴികാടൻ: 39830
തുഷാർ വെള്ളാപ്പള്ളി: 22505
കോട്ടയം (യു.ഡി.എഫ് 14840)
ഫ്രാൻസിസ് ജോർജ്: 46644
തോമസ് ചാഴികാടൻ: 31804
തുഷാർ വെള്ളാപ്പള്ളി: 24214
പുതുപ്പള്ളി ( യു.ഡി.എഫ് 27103)
ഫ്രാൻസിസ് ജോർജ്: 59077
തോമസ് ചാഴികാടൻ: 31974
തുഷാർ വെള്ളാപ്പള്ളി :21915
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |