SignIn
Kerala Kaumudi Online
Tuesday, 02 July 2024 12.37 AM IST

അങ്ങനെ ചോദിച്ച സ്ത്രീയുടെ മുഖം ഇപ്പോഴും ഓർമയുണ്ട്, കോൺഗ്രസുകാരിയാണെന്ന് തോന്നുന്നു; നൽകിയത് മാസ് മറുപടി

suresh-gopi

തിരുവനന്തപുരം: തൃശൂരിൽ മുക്കാൽ ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപി വിജയിച്ചത്. തുടർച്ചയായി മൂന്നാം തവണയാണ് അദ്ദേഹം തൃശൂരിൽ നിന്ന് മത്സരിക്കുന്നത്. 2019 ൽ തൃശൂർ ലോക്സഭ മണ്ഡലത്തിലും 2021ൽ തൃശൂർ നിയമസഭാ മണ്ഡലത്തിലും ജനവിധി തേടിയെങ്കിലും ഇത്തവണ വൻ വിജയം തന്നെയാണ് തൃശൂരുകാർ അദ്ദേഹത്തിന് സമ്മാനിച്ചത്.

2019ൽ സ്ഥാനാർത്ഥിയായതിന് പിന്നാല മണ്ഡലത്തിൽ പ്രചാരണത്തിനെത്തിയെ സുരേഷ് ഗോപിയെക്കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഈ വേളയിൽ ഒരു സ്ത്രീ ചോദിച്ച കാര്യത്തെപ്പറ്റിയ വെളിപ്പെടുത്തിയിരിക്കുകയാണ് സുരേഷ് ഗോപി ഇപ്പോൾ.

'ഒരു സ്ത്രീ, കോൺഗ്രസുകാരിയാണെന്ന് തോന്നുന്നു. അവരുടെ മുഖം എനിക്കിപ്പോഴും ഓർമയുണ്ട്. നല്ല പൊക്കമുള്ള മെലിഞ്ഞ സ്ത്രീയാണ്. ഈ കൂട്ടമെല്ലാം വോട്ടാകുമെന്ന് വിചാരിക്കുന്നുണ്ടോയെന്ന് അവർ ചോദിച്ചു. ഈ കൂട്ടമെല്ലാം വോട്ടായി മാറുമെന്ന് നമുക്ക് പ്രാർത്ഥിക്കാം എന്നാണ് പറഞ്ഞത്. അത് 2024ൽ സാദ്ധ്യമായിരിക്കുന്നു.'- അദ്ദേഹം പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2016 മുതൽ 2022 വരെ രാജ്യസഭാംഗമായിരുന്നു സുരേഷ് ഗോപി. ഇന്നലെ എൽ ഡി എഫ് സ്ഥാനാർത്ഥി സുനിൽ കുമാറിനേക്കാൾ 74,​686 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ജയിച്ചത്. 4,​12,​338 വോട്ടുകളാണ് സുരേഷ് ഗോപിക്ക് ലഭിച്ചത്. യു ഡി എഫ് സ്ഥാനാർത്ഥി കെ മുരളീധരനാണ് മൂന്നാം സ്ഥാനത്ത്. അദ്ദേഹത്തിന് 3,​28,​124 വോട്ടുകളാണ് ലഭിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOKSABHAELECTIONRESULT, THRISSUR, SURESHGOPI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.