SignIn
Kerala Kaumudi Online
Tuesday, 30 July 2024 2.32 AM IST

പടർന്നുപിടിച്ച് അസുഖങ്ങൾ;കർശന പരിശോധന ,​ പൂട്ട് വീണത് 10 സ്ഥാപനങ്ങൾക്ക്

food-poison
food poison

@ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

കോഴിക്കോട്: അസുഖങ്ങൾ പടർന്ന് പിടിക്കുന്ന ജില്ലയിൽ ഭക്ഷ്യസുരക്ഷവകുപ്പിന്റേയും കോർപ്പറേഷന്റേയും പരിശോധന ശക്തം. ഐസ്‌ക്രീം, കുടിവെള്ള യൂണിറ്റുകൾ, ഐസ് ഫാക്ടറികൾ, പഴം, പച്ചക്കറി സ്റ്റാളുകൾ, ജ്യൂസ് സ്റ്റാളുകൾ, ശീതളപാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ, വഴിയാരക്കടകൾ ഉൾപ്പെടെ ഏപ്രിൽ മുതൽ കഴിഞ്ഞ ദിവസം വരെ 228 ഇടങ്ങളിലാണ് ഭക്ഷ്യസുരക്ഷാ പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന 56 സ്ഥാപനങ്ങൾക്ക് പിഴ നോട്ടീസ് നൽകി. 10 കടകൾ പൂട്ടിക്കുകയും 28 കടകൾക്ക് തിരുത്തൽ നോട്ടീസ് നൽകുകയും ചെയ്തു. ജില്ലയിലുടനീളം അഞ്ച് സ്‌ക്വാഡുകളായാണ് പരിശോധന തുടരുന്നത്.

@കോർപ്പറേഷൻ പിഴയിട്ടത് 19000

ഓപ്പറേഷൻ കൂൾ എന്ന പേരിൽ മാർച്ച് പകുതിയോടെ കോർപ്പറേഷൻ ആരോഗ്യവിഭാഗം ആരംഭിച്ച പരിശോധനയിൽ ന്യൂനതകൾ കണ്ടെത്തിയ 12 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കുടിവെള്ളത്തിൽ ഉപയോഗിക്കുന്ന ഐസ്, മത്സ്യങ്ങളിൽ ഉപയോഗിക്കുന്ന ഐസ് എന്നിങ്ങനെ വേർതിരിച്ചാണ് ഐസ് ഫാക്ടറികളിലെ പരിശോധന നടക്കുന്നത്. കൂടാതെ ഹോട്ടൽ, കൂൾബാറുകൾ തുടങ്ങിയ ഇടങ്ങളിലും പരിശോധന തുടരുകയാണ്. ഐസ് ഒരതി കച്ചവടം ഒരുമാസത്തേക്ക് ജില്ലയിൽ നിരോധിച്ചെങ്കിലും ഐസ് ഫാക്ടറികളിലെ പരിശോധനയിൽ ന്യൂനതകളില്ലെന്ന് കണ്ടെത്തിയതോടെ ഇവ പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ട്.

@മ‌ഞ്ഞപ്പിത്തം പടരുന്നു

ആരോഗ്യ വകുപ്പിന്റെ കണക്കു പ്രകാരം കഴിഞ്ഞ മാസത്തിൽ അൻപതോളം പേർക്കാണ് ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചത്. കഴിഞ്ഞ ദിവസം വേളം സ്വദേശിയായ ആരോഗ്യപ്രവർത്തക മരണപ്പെട്ടിരുന്നു. കഴിഞ്ഞ രണ്ട് മാസ കാലയളവിൽ മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വിവിധ പ്രദേശങ്ങളിലായി നൂറിലേറെ പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയിട്ടുണ്ട്. ഒളവണ്ണ പഞ്ചായത്തിൽ ഒരേ സമയം 40 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. മല മൂത്ര വിസർജനത്തിലൂടെയും വായിലൂടെയും പകരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് എ വിഭാഗത്തിൽപെട്ട മഞ്ഞപ്പിത്തമാണ് കൂടുതലായും റിപ്പോർട്ട് ചെയ്യുന്നത്. ഇടവിട്ട് മഴ പെയ്യാൻ തുടങ്ങിയതോടെ രോഗം വ്യാപകമാകുമെന്ന ഭീതിയും ഒഴിയുന്നില്ല. രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ തന്നെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലെ ഡോക്ടറുടെ സേവനം തേടണമെന്നാണ് ജില്ലാ മെഡിക്കൽ ഓഫീസറുടെ മുന്നറിയിപ്പ്.

'' വരും ദിവസങ്ങളിലും പരിശോധനകൾ നടത്തും. കടകളിൽ ബോക്‌സ് ഐസ് നിരോധിച്ചിട്ടുണ്ട്. അംഗീകൃത ഫാക്ടറികളിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ ഐസ് മാത്രമേ വാങ്ങാവൂ. നിയമലംഘനം കണ്ടെത്തുന്ന കടകൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും''

സക്കീർ ഹുസൈൻ,

അസി.കമ്മിഷണർ

ഭക്ഷ്യസുരക്ഷാ വകുപ്പ്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.