SignIn
Kerala Kaumudi Online
Wednesday, 26 June 2024 5.49 PM IST

അധികാരനിറവിൽ മോദി, കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനും

modi

 30 കാബിനറ്റ് മന്ത്രിമാർ

 5പേർക്ക് സ്വതന്ത്ര ചുമതല

 36 സഹമന്ത്രിമാർ

 യു.പിക്ക് 11 മന്ത്രിമാർ


ന്യൂഡൽഹി: മൂന്നാംവട്ടവും എൻ.ഡി.എയുടെ പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരമേറ്റപ്പോൾ,കേരളത്തിന് അഭിമാനമായി രണ്ടു സഹമന്ത്രിമാർ. തൃശൂരിൽനിന്ന് ഉജ്ജ്വല വിജയം നേടിയ സുരേഷ് ഗോപിയും (65) ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനും(63) രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ 72 അംഗ മന്ത്രിസഭയാണ് ചുമതലയേറ്റത്. രാഷ്ട്രപതി ദ്രൗപദി മുർമു സത്യവാചകംചൊല്ലിക്കൊടുത്തു.
ഇന്നലെ വൈകിട്ട് 7.15 ന് ആരംഭിച്ച ചടങ്ങിൽ അയൽ രാജ്യങ്ങളിലെ രാഷ്‌ട്രത്തലവൻമാർ ഉൾപ്പെടെ ഏഴായിരത്തോളം അതിഥികൾ പങ്കെടുത്തു. സിനിമയിൽ ശ്രദ്ധിക്കാൻ മാറ്റി നിറുത്തണമെന്ന അപേക്ഷ തള്ളിയതിനെ തുടർന്ന് ഡൽഹിയിലെത്തിയ സുരേഷ് ഗോപിയും അവസാന നിമിഷം വിളിയെത്തിയപ്പോൾ മാത്രം സ്ഥാനമുറപ്പിച്ച ജോർജ് കുര്യനും സഹമന്ത്രിമാരാണ്. ജോർജ് കുര്യനെ രാജ്യസഭാംഗമാക്കും. ഇരുവരും ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്‌തത്. മന്ത്രിസഭയിലെ ഏക ക്രിസ്‌ത്യൻ പ്രതിനിധിയായ കുര്യൻ അടക്കം അഞ്ച് ന്യൂനപക്ഷ എം.പിമാരുണ്ട്. ജാതി സമവാക്യം ഇങ്ങനെ: ഒ.ബി.സി-27, പട്ടികജാതി-10, പട്ടിക വർഗം-5. ഏഴു വനിതകൾ.
30 ക്യാബിനറ്റ് മന്ത്രിമാരിൽ 25 പേർ ബി.ജെ.പിയിൽ നിന്നാണ്.സഖ്യകക്ഷികളായ ടി.ഡി.പി, ജെ.ഡി.യു, ജെ.ഡി.എസ്, എൽ.ജെ.പി, എച്ച്.എ.എം എന്നിവയ്ക്കും പ്രാതിനിദ്ധ്യമുണ്ട്. ടി.ഡി.പി, ജെ.ഡി.യു കക്ഷികൾക്ക് ഒരു ക്യാബിനറ്റും സഹമന്ത്രി സ്ഥാനവും. ആർ.എൽ.ഡിക്കും ശിവസേനയ്ക്കും സ്വതന്ത്ര ചുമതലയുള്ള മന്ത്രിസ്ഥാനം. ആർ.പി.ഐയ്‌ക്കും അപ്‌നാദളിനും സഹമന്ത്രിസ്ഥാനം. കൂടുതൽ മന്ത്രിമാർ യു.പിയിൽ നിന്ന്(11).
ക്യാബിനറ്റ് മന്ത്രിമാരിൽ അമിത് ഷാ, രാജ്നാഥ് സിംഗ്, നിതിൻ ഗഡ്‌കരി, നിർമ്മലാ സീതാരാമൻ, എസ്. ജയശങ്കർ, പിയൂഷ് ഗോയൽ, ധർമ്മേന്ദ്ര പ്രധാൻ, അശ്വനി വൈഷ്‌ണവ്, ജ്യോതിരാദിത്യ സിന്ധ്യ, ഹർദീപ് സിംഗ് പുരി, മൻസുഖ് മാണ്ഡവ്യ, ഭൂപേന്ദ്ര യാദവ്, സർബാനന്ദ സോണോവാൾ, കിരൺ റിജിജു, പ്രൾഹാദ് ജോഷി, ജുവൽ ഒാറം, ഗിരിരാജ് സിംഗ്, ഗജേന്ദ്ര ഷെഖാവത്ത്, കിരൺ റെഡ്ഡി, വീരേന്ദ്ര കുമാർ ഖാതിക്, സി.ആർ. പാട്ടീൽ, അന്നപൂർണാ ദേവി തുടങ്ങിയവർ രണ്ടാം മോദി മന്ത്രിസഭയിലെ അംഗങ്ങളാണ്.
ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ, മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാൻ, മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ തുടങ്ങിയവർ പുതിയ ക്യാബിനറ്റ് മന്ത്രിമാർ. ജെ.പി. നദ്ദ മന്ത്രിയായതോടെ പുതിയ ബി.ജെ.പി അദ്ധ്യക്ഷനെ തിരഞ്ഞെടുക്കും.സഖ്യകക്ഷികളിൽ നിന്ന് രാം മോഹൻ നായിഡു (ടി.ഡി.പി),ലലൻ സിംഗ്(ജെ.ഡി.യു), ചിരാഗ് പാസ്വാൻ(എൽ.ജെ.പി), എച്ച്.ഡി. കുമാരസ്വാമി(ജെ.ഡി.എസ്), ജിതൻ കുമാർ മാഞ്ചി(എച്ച്.എ.എം) എന്നിവർക്ക് ക്യാബിനറ്റ്റാങ്ക്.


സ്വതന്ത്ര ചുമതലയുള്ള 
മന്ത്രിമാർ:

ജിതേന്ദ്ര സിംഗ്, അർജുൻ മേഘ്‌വാൾ,റാവു ഇന്ദർജിത് സിംഗ്(ബി.ജെ.പി), പ്രതാപ് റാവു ജാദവ്(‌ശിവസേന), ജയന്ത് ചൗധരി(ആർ.എൽ.ഡി)

സഹമന്ത്രിമാർ

സുരേഷ് ഗോപി, ജോർജ് കുര്യൻ, ബണ്ടി സഞ്ജയ് കുമാർ, കമലേഷ് പാസ്വാൻ, ഭാഗീരഥ് ചൗധരി, സതീഷ് ചന്ദ്ര ദുബെ, സഞ്ജയ് സേത്, രൺവീർ സിംഗ് ബിട്ടു, ദുർഗാദാസ് യുക്കെ, രക്ഷാ നിഖിൽ ഖഡ്‌സെ, സുകാന്ത മജുംദാർ, സാവിത്രി താക്കൂർ, ടോക്കാൻ സാഹു, രാജ് ഭൂഷൺ ചൗധരി, ഭൂപതി രാജു ശ്രീനിവാസ് വർമ്മ, ഹർഷ് മൽഹോത്ര, നിമുബെൻ ബാബ്‌നിയ, മുരളീധർ മോഹോൽ, പവിത്ര മാർഗരിറ്റ, ജിതൻ പ്രസാദ, നിത്യാനന്ദ റായ്‌, ശ്രീപദ് യെസോ നായിക്, എസ്.പി. സിംഗ് ബഗേൽ, പങ്കജ് ചൗധരി, കീർത്തി വർദ്ധൻ സിംഗ്, ബി.എൽ. വർമ്മ, ശന്തനു താക്കൂർ, എൽ.മുരുഗൻ, ജയ് തംദ, എസ്.പി. കിഷൻ പാൽ, ശോഭാ കരന്ത്‌ജലെ(ബി.ജെ.പി), രാംനാഥ് താക്കൂർ(ജെ.ഡി.യു), രാംദാസ് അത്താവ്‌ലെ(ആർ.പി.ഐ), അനുപ്രിയ പട്ടേൽ(അപ്‌നാദൾ), ചന്ദ്രശേഖർ പെമ്മസാനി(ടി.ഡി.പി).
ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ, ബോളിവുഡ് താരം ഷാരൂഖ് ഖാൻ അടക്കം നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു. ബംഗ്ളാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന, ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രം സിംഗെ,മാലദ്വീപ് പ്രസിഡന്റ് ഡോ. മുഹമ്മദ് മുയിസു,സീഷെൽസ് വൈസ് പ്രസിഡന്റ് അഹമ്മദ് അഫീഫ്,മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാർ ജുഗ്നോട്ട്,നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹേവ് പ്രചണ്ഡ,ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിംഗ് ടോബ്ഗ്വേ എന്നിവരും ചടങ്ങിനെത്തി.

മിനില പാർട്ടി പ്രകാരം

ബി.ജെ.പി : 60
ടി.ഡി.പി : 2
ജെ.ഡി.യു : 2
ജെ.ഡി.എസ് : 1
എച്ച്.എ.എം : 1
എൽ.ജെ.പി : 1
ആർ.എൽ.ഡി : 1
ശിവസേന : 1
അപ്‌നാദൾ : 1
ആർ.പി.ഐ :  1
( പ്രധാനമന്ത്രിയെ കൂടാതെ ആകെ മന്ത്രിമാർ 71)

സുരേഷ് ഗോപി 51, കുര്യൻ 70

ന്യൂഡൽഹി: സിനിമാത്തിരക്കുള്ളതിനാൽ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മന്ത്രിസ്ഥാനം നൽകിയ സുരേഷ് ഗോപിക്ക്  ക്യാബിനറ്റ് പദവിയുണ്ടാകുമോ എന്നായിരുന്നു ഏവർക്കും ആകാംക്ഷ. 30 ക്യാബിനറ്റ് മന്ത്രിമാരുടെയും അഞ്ച് സ്വതന്ത്ര ചുമതലയുള്ള മന്ത്രിമാരുടെയും പേരുവിളിച്ചപ്പോൾ സുരേഷ് ഗോപി ഇല്ലായിരുന്നു. 
അതോടെ  സഹമന്ത്രി സ്ഥാനമെന്നുറപ്പായി. സുരേഷ് ഗോപി 51-ാമനായും ജോർജ് കുര്യൻ 70-ാമനായുമാണ് സത്യപ്രതിജ്ഞ ചെയ്‌തത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.