ന്യൂഡൽഹി: ഇന്ത്യൻ ടൂറിസത്തിന്റെ ഹബ്ബായി കേരളത്തെ മാറ്റും. തൃശൂർ പൂരം പിഴവില്ലാതെ നടത്തും. എയിംസിനായി പരമാവധി ശ്രമിക്കും. കൊല്ലത്ത് പെട്രോളിയം പര്യവേക്ഷണ സാദ്ധ്യത പരിശോധിക്കും. സിനിമയെ ഒപ്പം കൊണ്ടുപോകും. ടൂറിസം, പെട്രോളിയം-പ്രകൃതിവാതകം വകുപ്പുകളിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം സുരേഷ് ഗോപി പറഞ്ഞു.
രാജ്യത്തെ ടൂറിസത്തിന്റെ മൊത്തത്തിലുള്ള മാറ്റമാണ് മനസ്സിൽ. പുതിയ പരീക്ഷണങ്ങൾ നടത്തും. അടുത്ത 10 വർഷത്തെ ടൂറിസം സാദ്ധ്യതകൾ മുൻകൂട്ടിക്കണ്ടാവും വികസനം.
വിദേശികൾക്ക് യഥാർത്ഥ ഇന്ത്യ എന്താണെന്ന് മനസിലാവണം. ക്യാബിനറ്റ് മന്ത്രിക്ക് നിർദ്ദേശങ്ങൾ സമർപ്പിച്ച് ചർച്ചകൾക്കുശേഷം പദ്ധതി റിപ്പോർട്ട് തയ്യാറാക്കും.
കേരളത്തിനൊപ്പം തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലെ വികസനത്തിനായും ശ്രമിക്കും.
പെട്രോളിയം
പുതിയ പാഠം
ഒരു യു.കെ.ജി വിദ്യാർത്ഥിയുടെ മനസുമായി ഭയപ്പാടോടെയാണ് പെട്രോളിയം മന്ത്രാലയത്തിൽ പ്രവേശിക്കുന്നത്. ഈ മേഖല തീർത്തും പുതിയതാണ്. സാദ്ധ്യതകൾ എന്തൊക്കെയെന്ന് പഠിക്കണം. വലിയ ഉത്തരവാദിത്വമാണ്. പ്രധാനമന്ത്രിയുടെ പ്രതീക്ഷകൾ നിറവേറ്റേണ്ടതുണ്ട്. രാജ്യത്തെ പെട്രോളിയം സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തണം. എന്നെ വളർത്തി ഞാനാക്കിയ കൊല്ലത്ത് പെട്രോളിയം പര്യവേക്ഷണ സാദ്ധ്യത പറയുന്നുണ്ട്, പരിശോധിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |