പത്തനംതിട്ട : സുവിശേഷവേല നൽകിയ ഉൗർജവുമായി 64-ാം വയസിൽ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പത്തനംതിട്ട വെണ്ണിക്കുളം സ്വദേശി ഇ.വി.ഹെൻട്രി. നാലുവർഷമായി തുടരുന്ന കഠിന പരിശീലനം ഫലപ്രാപ്തിയിലെത്തിയ സന്തോഷം ഹെൻട്രിയുടെ വാക്കുകളിലുണ്ട്. കുടുംബത്തിലുള്ളവരൊക്കെ കളരി പഠിച്ചിരുന്നു, എന്തെങ്കിലും ആയോധനവിദ്യ പഠിക്കണമെന്ന് ചെറുപ്പത്തിലെ മോഹമായിരുന്നുവെന്ന് ഹെൻട്രി പറഞ്ഞു. എന്നാൽ അന്ന് സാധിച്ചില്ല. കരാട്ടെ പരിശീലകൻ പ്രേംകുമാറിനെ പരിചയപ്പെട്ടത് വഴിത്തിരിവായി. ഇതെന്റെ സീനിയർ ശിഷ്യൻ എന്നാണ് ഹെൻട്രിയെ പരിശീലകൻ പരിചയപ്പെടുത്തുന്നത്. തൃശൂരിലാണ് ഹെൻട്രിയുടെ സ്വദേശം. സുവിശേഷ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇരുപത് വർഷം മുമ്പ് പത്തനംതിട്ടയിൽ താമസമാക്കുകയായിരുന്നു. ഭാര്യ മേഴ്‌സിയും മക്കളായ ഇഗ്നേഷ്യസ്, ഹെൻസി എന്നിവർ പൂർണ പിന്തുണ നൽകുന്നുണ്ട്. കരാട്ടെ പരിശീലനം ആരംഭിച്ച ശേഷം പ്രായത്തിന്റേതായ സകലരോഗങ്ങളും മുട്ടുമടക്കിയെന്നാണ് ഹെൻട്രിയുടെ വാദം.
മുപ്പത് വർഷത്തെ അനുഭവത്തിൽ ഇങ്ങനെയൊരു ശിഷ്യൻ ആദ്യമാണ്. അത്രയധികം അർപ്പണ ബോധത്തോടെയാണ് പരിശീലനം. വിശ്രമമില്ലാതെയുള്ള പരിശീലനമാണ് നേട്ടത്തിന് കാരണം.
പ്രേംകുമാർ, പരിശീലകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |