ന്യൂഡൽഹി: വ്യാജ എക്‌സിറ്റ്പോൾ ഫലങ്ങൾ വഴി ഓഹരി വിപണി തട്ടിപ്പ് നടന്നെന്നും ജോ. പാർലമെന്ററി കമ്മിറ്റി (ജെ.പി.സി) അന്വേഷിക്കണമെന്നും ഡൽഹി ആർ.എസ്.പി കേന്ദ്രകമ്മിറ്റിയിൽ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സംശയ നിഴലിലാണ്. ബി.ജെ.പിയെ സഹായിച്ച കോർപ്പറേറ്റുകൾക്കാണ് വിപണിയിലെ മുന്നേറ്റം നേട്ടമായത്. നിഷ്‌പക്ഷമായ അന്വേഷണം അനിവാര്യമാണ്. കേരളത്തിൽ ബി.ജെ.പി ഒരു സീറ്റ് നേടിയത് ഗൗരവത്തോടെ പരിശോധിക്കേണ്ടതാണെന്ന് യോഗം വിലയിരുത്തി. തിരഞ്ഞെടുപ്പിൽ വിജയിച്ച കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രനെ യോഗത്തിൽ അഭിനന്ദിച്ചു. ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |