വാടിക്കൽ രാമകൃഷ്ണന്റെ വീടും സന്ദർശിച്ചു
കണ്ണൂർ: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി മാമാനിക്കുന്ന് മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്നലെ രാവിലെ 7. 30 ഓടെ ക്ഷേത്രത്തിലെത്തിയ മന്ത്രിയെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ പി.മുരളീധരൻ, ക്ഷേത്രം ട്രസ്റ്റി ഹരിശ്ചന്ദ്രൻ , ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസത്ത് എന്നിവർ ചേർന്ന് ഷാളണിയിച്ചും ബൊക്ക നൽകിയും സ്വീകരിച്ചു.ബി.ജെ.പി ഇരിക്കൂർ മണ്ഡലം കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും നേതൃത്വത്തിൽ ക്ഷേത്ര പരിസരത്ത് മന്ത്രിയെ പ്രവർത്തകരും സ്വീകരിച്ചു.
തുടർന്ന് ദർശനം നടത്തിയ മന്ത്രി ദേവസ്വം ഓഫീസിൽ ക്ഷേത്രം അധികൃതരുമായി സംസാരിച്ചു. ക്ഷേത്രം മേൽശാന്തി ചന്ദ്രൻ മൂസത്തിന്റെ വീട്ടിൽ ഒരുക്കിയ പ്രഭാതഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. തുടർന്ന് തലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. തലശ്ശേരിയിൽ ആദ്യകാലത്ത് കൊല്ലപ്പെട്ട ആർ.എസ്.എസ് പ്രവർത്തകനായ രാമകൃഷ്ണൻ വാടിക്കലിന്റെ വീട്ടിലും മന്ത്രി സന്ദർശിച്ചു. ബി.ജെ.പി ദേശീയ നിർവാഹസമിതി അംഗ പി.കെ.കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ, കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിജു ഏളക്കുഴി, എം.ആർ.സുരേഷ് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് അജികുമാർ കരിയിൽ, ബി.ജെ.പി ആലക്കോട് മണ്ഡലം പ്രസിഡന്റ് പി.വി. റോയ്, ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് സഞ്ജു കൃഷ്ണകുമാർ, എൻ.ഡി.എ. ഇരിക്കൂർ മണ്ഡലം ചെയർമാൻ എം.വി. ജോയി, യുവമോർച്ച ഇരിക്കൂർ മണ്ഡലം പ്രസിഡന്റ് വിജേഷ് വിജയൻ, ഇരിക്കൂർ മണ്ഡലം ജനറൽ സെക്രട്ടറിമാരായ സി.വി പുഷോത്തമൻ,എ.കെ.മനോജ് , സെക്രട്ടറി കെ.നിഷാന്ത്, ആലക്കോട് മണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. രാജീവൻ , ഇരിക്കൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വി.വി.സുകുമാരൻ , എം.വി.പ്രദീപൻ തുടങ്ങിയവർ ബി.ജെ.പി. നൽകിയ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |