കൊട്ടാരക്കര: മാർഗനിർദ്ദേശങ്ങൾ പാലിക്കാത്ത എട്ട് സ്കൂൾ വാഹനങ്ങൾക്കെതിരെ മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഫിറ്റ്നസ് പോലുമില്ലാതെ സർവീസ് നടത്തിയ വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ പിടിച്ചെടുത്തത്. സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി സ്കൂൾ ബസുകളുടെ പരിശോധനകൾ സംഘടിപ്പിച്ചിരുന്നു. ഡ്രൈവർമാർക്കും ആയമാർക്കും ബോധവത്കരണ ക്ളാസും നൽകിയതാണ്. പരിശോധനയിൽ പങ്കെടുത്ത വാഹനങ്ങൾക്ക് സ്റ്റിക്കർ പതിച്ചിരുന്നതുമാണ്. ഈ വാഹനങ്ങൾ മാത്രമേ കുട്ടികളെ കൊണ്ടുപോകാവൂ എന്ന നിർദ്ദേശം നൽകിയിരുന്നുവെങ്കിലും ചില വിദ്യാലയങ്ങൾ ഇത് പാലിച്ചിട്ടില്ല. ഇതേത്തുടർന്നാണ് പരിശോധന കർശനമാക്കിയത്. നിർദ്ദേശങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ റദ്ദാക്കാനും മറ്റ് നടപടികൾ സ്വീകരിക്കാനുമാണ് തീരുമാനമെന്ന് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ എസ്.ബൈജു അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |