യൂറോകപ്പിൽ മരണ ഗ്രൂപ്പിൽ ഇന്ന് പോരാട്ടം തുടങ്ങുന്നു. സൂപ്പർ ടീമുകളായ മുൻ ചാമ്പ്യന്മാരായ സ്പെയിനും ക്രൊയേഷ്യയും മുഖാമുഖം വരുന്ന ഇന്നത്തെ ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ്. നിലവിലെ ചാമ്പ്യന്മാരായ ഇറ്റലി ഇന്ത്യൻ സമയം വ്യാഴാഴ്ച പുലർച്ചെ 12.30ന് തുടങ്ങുന്ന മത്സരത്തിൽ അൽബേനിയയെ നേരിടും.
ക്ലാസിക്ക് പോരാട്ടം
നാലാം യൂറോകിരീടം തേടിയെത്തിയ സ്പെയിനും കന്നിക്കിരീടം ലക്ഷ്യമിടുന്ന ക്രൊയേഷ്യയും തമ്മിലുള്ള പോരാട്ടം ബെർലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലാണ്. നിലവിലെ നേഷൻസ് ലീഗ് ചാമ്പ്യന്മാരായ സ്‌പെയിൻ 2023 ജൂൺ 18ന് റോട്ടൻഡാമിൽ നടന്ന ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കിയാണ് കിരീടം സ്വന്തമാക്കിയത്. ഈ തോൽവിക്ക് പകരം വീട്ടൽ കൂടി ലക്ഷ്യമിട്ടാണ് ഡാലിച്ചി്റെ ശിക്ഷണത്തിൽ ക്രൊയേഷ്യ ഇറങ്ങുന്നത്. അഞ്ചാം യൂറോ കപ്പിനെത്തുന്ന 38കാരനായ ലൂക്ക മൊഡ്രിച്ചാണ് ക്രെയേഷ്യയുടെ കപ്പിത്താൻ. സ്പാനിഷ് ലാലിഗയും ചാമ്പ്യൻസ് ലീഗും സ്വന്തമാക്കിയ ശേഷം യൂറോ കപ്പ് ലക്ഷ്യമിട്ടാണ് മൊഡ്രിച്ച് ക്രൊയേഷ്യൻ ടീമിനൊപ്പം ജർമ്മനിയിൽ എത്തിയിരിക്കുന്നത്. യൂറോ കപ്പിന് തൊട്ടുമുൻപ് നടന്ന സൗഹൃദ മത്സരത്തിൽ പോർച്ചുഗലിനെ കീഴടക്കിയാണ് ക്രൊയേഷ്യ വരുന്നത്.
സാധ്യതാ ടീമിലുണ്ടായിരുന്ന ബാഴ്സയുടെ ടീനേജർ പാവു കുബാർസി, മാർകൊ ലോറന്റെ, അലക്സ് ഗാർസിയ എന്നിവരെ ഒഴിവാക്കിയാണ് കോച്ച് ലൂയിസ് ഡെ ല ഫ്ലൂയന്റെ 26അംഗ ടീമിനെ തിരഞ്ഞെടുത്തത്.ക്രെയേഷ്യയിലെ മുൻനിര ക്ലബായ ഡയനാമൊ സാഗ്രെബിൽ കളിച്ച് പരിചയമുള്ള ഡാനി ഓൾമോയെ പോരുള്ള താരങ്ങളുടെ സാന്നിധ്യം സ്പെയിനിന് കരുത്താണ്. ക്രൊയേഷ്യൻ എട്ടോളം താരങ്ങളുമായി ഒന്നിച്ച് കവിച്ചുള്ള പരിചയം ഓൾമോയ്ക്കുണ്ട്. യൂറോയ്ക്ക് തൊട്ടുമുൻപ് നോർത്തേൺ അയർലൻഡിനും അൻഡോറയ്ക്കും എതിരെ മികച്ച വിജയം നേടാനായതിന്റെ ആത്മവിശ്വാസവും സ്പെയിനുണ്ട്.
പ്രധാന താരങ്ങൾ:
ക്രൊയേഷ്യ
മൊഡ്രിച്ചിനൊപ്പം കൊവാസിച്ച്, ബ്രൊസൊവിച്ച്, പെരിസിച്ച്, ഗ്വാർഡിയോൾ,ക്രമാരിച്ച് .
ഗോൾ കീപ്പർ: ലിവാകൊവിച്ച്
സ്പെയിൻ :
മൊറാട്ട,യമാൽ, പെഡ്രി, റോഡ്രിഗോ,
ഓൾമോ, കാർവഹാൽ
ഗോൾ കീപ്പർ: ഉനെ സിമോൺ
പോയിന്റ്
സ്‌പെയിനും ക്രൊയേഷ്യയും തമ്മിൽ ഏറ്റുമുട്ടുന്ന തുടർച്ചയായ നാലാം യൂറോകപ്പാണ് ഇത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |