SignIn
Kerala Kaumudi Online
Tuesday, 23 July 2024 2.36 PM IST

അച്ഛന്റെ സംശയം ശരിയായി, ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യയില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

crime

തിരുവനന്തപുരം: ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സറായ പെണ്‍കുട്ടിയുടെ മരണത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ബിനോയ് ആണ് അറസ്റ്റിലായത്. പൂജപ്പുര പൊലീസ് ആണ് ബിനോയിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ മുതല്‍ ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

മകളുടെ മരണത്തില്‍ നെടുമങ്ങാട് സ്വദേശിയായ മറ്റൊരു ഇന്‍ഫ്‌ളുവന്‍സറെ സംശയമുണ്ടെന്ന് പിതാവ് ആരോപിച്ചിരുന്നു. മകളുടെ മരണത്തിന് കാരണം സൈബര്‍ ആക്രമണമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. അമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു.

എന്താണ് മരണകാരണം എന്നത് പുറത്തുവരണം. നെടുമങ്ങാട് സ്വദേശിയായ ഇന്‍ഫ്‌ളുവന്‍സറുടെ പങ്ക് അന്വേഷിക്കണം. ഇയാള്‍ വീട്ടില്‍ മുന്‍പ് സ്ഥിരമായി വരാറുണ്ടായിരുന്നു. രണ്ട് മാസമായി ഇയാള്‍ വീട്ടില്‍ വരുന്നില്ല. ഇവനാണ് ഉത്തരവാദി എന്ന് ഞങ്ങള്‍ സംശയിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു.


പെണ്‍കുട്ടിയുടെ ആത്മഹത്യക്ക് കാരണം സൈബര്‍ ആക്രമണമാണെന്ന നിലയ്ക്കായിരുന്നു കേസില്‍ പൊലീസ് അന്വേഷണം. എന്നാല്‍ വീട്ടുകാര്‍ നല്‍കിയ പരാതിയും മൊഴിയും കേസില്‍ നിര്‍ണായകമായി മാറുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ സജീവമായ മറ്റൊരു യുവാവുമായുള്ള സൗഹൃദം ഉപേക്ഷിച്ചതിന് പിന്നാലെയായിരുന്നു സമൂഹമാദ്ധ്യമങ്ങളിലെ ആക്രമണം എന്നായിരുന്നു സുഹൃത്തുക്കളടക്കമുള്ളവരുടെ ആരോപണം. പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പിലും കാര്യമായി ഒന്നും തന്നെ പറഞ്ഞിരുന്നില്ല.

തിരുവനന്തപുരം നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു മരിച്ച പെണ്‍കുട്ടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.