ന്യൂഡൽഹി: ഖത്തറിൽ നിന്ന് 12 പഴയ മിറാഷ്-2000-5 യുദ്ധവിമാനങ്ങൾ വാങ്ങാൻ ചർച്ച നടത്തി ഇന്ത്യ. പഴയതാണെങ്കിലും മികച്ച പ്രവർത്തന ശേഷിയുള്ള വിമാനങ്ങളാണെന്നാണ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം. ഖത്തർ വിമാനങ്ങൾ കൂടി ലഭിച്ചാൽ വ്യോമസേനയുടെ മിറാഷ് ശേഖരം 62 ആയി ഉയരും.
12 വിമാനങ്ങൾക്കായി ഖത്തർ 5000 കോടി രൂപയാണ് ആവശ്യപ്പെടുന്നത്. വിലയിൽ അന്തിമ ധാരണയായിട്ടില്ല. ഇന്ത്യൻ മിറാഷുകളുടെയും ഖത്തറിൽ നിന്ന് വാങ്ങാൻ ഉദ്ദേശിക്കുന്നവയും തമ്മിൽ സാങ്കേതികമായി സമാനതകളുള്ളതിനാൽ പരിപാലനം എളുപ്പമാണെന്നാണ് കണക്കുകൂട്ടൽ.വിമാനങ്ങളിൽ ഘടിപ്പിക്കാനുള്ള മിസൈലുകളും അധിക എഞ്ചിനുകളും അടക്കമാണ് ഇടപാട്.
ഗ്വാളിയോർ ആസ്ഥാനമാക്കിയുള്ള മിറാഷ് യൂണിറ്റാണ് കാർഗിൽ യുദ്ധം, ബാലാകോട്ട് വ്യോമാക്രമണം തുടങ്ങിയ പ്രധാന ഓപ്പറേഷനുകൾ നടത്തിയത്. ചൈനീസ് അതിർത്തിയിലും ഈ യൂണിറ്റിന്റെ ഇടപെടലുകൾ നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |