SignIn
Kerala Kaumudi Online
Monday, 22 July 2024 10.41 AM IST

കോച്ചിംഗ് സെന്ററുകളുടെ സ്വത്തും കണ്ടുകെട്ടും

p

ന്യൂഡൽഹി: മത്സര പരീക്ഷകളിലും പ്രവേശന പരീകക്ഷകളിലും ക്രമക്കേടുകളിലൂടെ അർഹതയില്ലാത്തവർ നുഴഞ്ഞുകയറുന്ന പശ്ചാത്തലത്തിൽ കടുത്ത ശിക്ഷ നൽകുന്ന നിയമമാണ് പ്രാബല്യത്തിൽ വന്നിരിക്കുന്നത്. കുറ്റവും ശിക്ഷയും ഇപ്രകാരമാണ്:

പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം വ്യക്തികൾ നടത്തുന്ന സംഘടിത കുറ്റകൃത്യത്തിന് 5-10 വർഷം വരെ തടവും കുറഞ്ഞത് ഒരു കോടി രൂപ പിഴയും. പങ്കുള്ള പരിശീലന സ്ഥാപനങ്ങളുടെ സ്വത്ത് കണ്ടുകെട്ടും. പരീക്ഷയുടെ ആനുപാതികമായ ചെലവും ഈടാക്കും.

3-5 വർഷം തടവും

10 ലക്ഷം വരെ പിഴ

ചോദ്യപേപ്പർ, ഉത്തരസൂചിക ചോർത്തൽ, വിദ്യാർത്ഥികളെ സഹായിക്കൽ,

കമ്പ്യൂട്ടർ നെറ്റ്‌വർക്കിലോ ഉറവിടങ്ങളിലോ കൃത്രിമം കാണിക്കൽ,പരീക്ഷാ ഫലം, മെരിറ്റ് പട്ടിക, റാങ്ക് തുടങ്ങിയവയിൽ കൃത്രിമം കാണിക്കൽ

വ്യാജ പരീക്ഷ നടത്തൽ, വ്യാജ അഡ്മിറ്റ് കാർഡുകൾ നൽകൽ,വ്യാജ ഓഫർ ലെറ്ററുകൾ നൽകൽ

പരീക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ വെളിപ്പെടുത്തൽ, അനധികൃതമായി പരീക്ഷാ കേന്ദ്രങ്ങളിൽ പ്രവേശിക്കൽ തുടങ്ങിയ കുറ്റങ്ങൾക്കാണിത്

3-10 വർഷം തടവും

ഒരു കോടി പിഴയും

പൊതു പരീക്ഷാ അതോറിറ്റിക്ക് കമ്പ്യൂട്ടർ അടക്കം പിന്തുണ നൽകുന്ന സേവന ദാതാവ് കുറ്റം ചെയ്താൽ ഒരു കോടി രൂപ വരെ പിഴ. പരീക്ഷയുടെ ചെലവും ഈടാക്കും. നാല് വർഷത്തേക്ക് വിലക്കും. ചുമതലപ്പെട്ട ഉദ്യോഗസ്ഥർ കുറ്റം ചെയ്താൽ 3-10 വർഷം വരെ തടവും ഒരു കോടി രൂപ പിഴയും ശിക്ഷ.

അടിമുടി പരിഷ്കരിക്കാൻ
ടേംസ് ഒഫ് റഫറൻസ്

ന്യഡൽഹി: രാജ്യത്തെ പ്രൊഫണൽ പ്രവേശന പരീക്ഷകളുടെ വിശ്വാസ്യത തന്നെ തകർന്ന പശ്ചാത്തലത്തിൽ,നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട തിരുത്തൽ നടപടികളും പരിഷ്കാരങ്ങളും നിർദേശിക്കാനാണ് ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ.കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷനായ സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
1പരീക്ഷാ പ്രക്രിയ അടിമുടി വിശകലനം ചെയ്‌ത് കാര്യക്ഷമത കൂട്ടാനുള്ള നടപടികൾ നിർദേശിക്കണം.
ചോദ്യപേപ്പർ ചോർച്ചയും മറ്റും തടയുന്നതിനുള്ള നടപടികൾ. ചട്ടങ്ങളും പ്രോട്ടോക്കോളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള നിരീക്ഷണ സംവിധാനം എന്നിവയും ശുപാർശ ചെയ്യണം.

2.ഡേറ്റാ സുരക്ഷയും പ്രോട്ടോക്കോളും മെച്ചപ്പെടുത്തുന്നതിനുള്ള നടപടികൾ.ചോദ്യപേപ്പർ പേപ്പർഒരുക്കൽ അടക്കമുള്ള സംവിധാനങ്ങൾക്ക് മികച്ച സുരക്ഷാ പ്രോട്ടോക്കോളും മികച്ച സംവിധാനവും നിർദേശിക്കണം.

3.നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഘടനയും പ്രവർത്തനവും മെച്ചപ്പെടുത്താനുള്ള ശുപാർശകൾ. എല്ലാ ജീവനക്കാരുടെയും പങ്കും ഉത്തരവാദിത്തങ്ങളും വ്യക്തമായി നിർവചിക്കണം.
പരാതി പരിഹാര സംവിധാനം വിലയിരുത്തി മെച്ചപ്പെട്ട മാതൃകയും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും നിർദേശിക്കണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.