കൊച്ചി: തെലങ്കാന സർക്കാരിന്റെ മാതൃകയിൽ ചെറുകിട കർഷകരുടെ വായ്പകൾ എഴുതി തള്ളാൻ സമ്മർദ്ദമേറുന്നു.നാൽപ്പത് ലക്ഷം കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള വായ്പകൾ എഴുതി തള്ളുന്നതിനായി 31,000 കോടി രൂപയുടെ പദ്ധതിയാണ് തെലങ്കാന സർക്കാർ പ്രഖ്യാപിച്ചത്.
കാലാവസ്ഥാ വ്യതിയാനവും മറ്റ് പ്രതികൂല സാഹചര്യങ്ങളും മൂലം ഉത്പാദനത്തിലുണ്ടായ ഇടിവ് കണക്കിലെടുത്ത് രണ്ട് ലക്ഷം രൂപ വരെയുള്ള കൃഷി വായ്പകൾ എഴുതി തള്ളാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ രംഗത്തെത്തി.
പഞ്ചാബിലെ കർഷകരുടെ വായ്പകൾ എഴുതി തള്ളാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് കിസാൻ മസ്‌ദൂർ മോർച്ചയുടെ കൺവീനർ ശ്രാവൺ സിംഗ് പാന്ഥർ ആവശ്യപ്പെട്ടു. 2018ൽ അമരിന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാർ 4,610 കോടി രൂപയുടെ കാർഷിക വായ്പകൾ എഴുതിതള്ളാൻ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ കക്ഷി മുന്നണിയായ ഇന്ത്യ ബ്ളോക്കും വായ്പ എഴുതി തള്ളണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. തെലങ്കാനയുടെ നടപടി പിന്തുടർന്ന് രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ എഴുതി തള്ളാൻ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മഹാരാഷ്ട്രയും ജാർക്കണ്ഡും തയ്യാറെടുക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |