ന്യൂഡൽഹി : ബുധനാഴ്ച നടക്കുന്ന ലോക്‌സഭാ സ്പീക്കർ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയിലെ എം.പിമാരുടെ ഹാജർ ഉറപ്പാക്കാൻ കർശന നിർദ്ദേശം നൽകി കേന്ദ്രമന്ത്രി അമിത് ഷാ, ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി കൊടിക്കുന്നിൽ സുരേഷ് പത്രിക സമർപ്പിച്ചതോടെയാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരം ഉറപ്പായത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് ലോക്‌സഭാ സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഇന്ത്യ സഖ്യവും ഇന്ന് രാത്രി പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിച്ചിട്ടുണ്ട്. മല്ലികാർജുൻ ഖാർഗേയുടെ വസതിയിലാണ് യോഗം നടക്കുന്നത്. സ്ഥാനാർത്ഥിയെ കുറിച്ച് കോൺഗ്രസ് അറിയിച്ചില്ലെന്ന് തൃണമൂലും എൻ.സി.പിയും ഉൾപ്പെടെ വിമർശനം ഉയർത്തുന്നതിനിടെയാണ് യോഗം. മുന്നണിയിൽ ചർച്ച നടത്താതെയാണ് നാമനിർദ്ദേശ പത്രിക നൽകിയതെന്ന് സഖ്യകക്ഷികൾ ആരോപിച്ചിരുന്നു. കോൺഗ്രസിന്റേത് ഏകപക്ഷീയമായ തീരുമാനമായിരുന്നു എന്നാണ് തൃണമൂലും എൻ.സി.പിയും വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |