കോട്ടയം: ട്രെയിനിൽ വിദേശ വനിതയെ കടന്നു പിടിച്ച് ചുംബിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. ജർമ്മൻ സ്വദേശിയായ 25 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യപ്രദേശ് സ്വദേശി ഇന്ദ്രപാൽ സിംഗിനെയാണ് (40) റെയിൽവേ പൊലീസ് പിടികൂടിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി - പൂനെ എക്സ്പ്രസ് ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോൾ എ.സി കമ്പാർട്ട്മെന്റിൽ എത്തിയ ഇന്ദ്രപാൽ യുവതിയെ കടന്നുപിടിക്കുകയായിരുന്നുവെന്നാണ് പരാതി.
യുവതി ബഹളം വച്ചതോടെ പ്രതിയെ മറ്റ് യാത്രക്കാർ തടഞ്ഞുവച്ചു. തുടർന്ന് കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ്.എച്ച്.ഒ റെജി പിൽ ജോസഫിന്റെ നേതൃത്വത്തിൽ ഗ്രേഡ് എസ്.ഐ സന്തോഷ്, സീനിയർ സി.പി.ഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു. ടി.ടി.ഇയുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം കേസെടുത്തു. ഇയാളെ കോടതിയിൽ ഹാജരാക്കി.
പ്രതികൾക്കെതിരെ ഗുരുതര
ആരോപണവുമായി എൻ.ഐ.എ
കൊച്ചി: പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട പ്രതികൾ പി.എഫ്.ഐ കേന്ദ്രങ്ങളായ ആലുവ പെരിയാർവാലി ട്രസ്റ്റിലും ഈരാറ്റുപേട്ടയിലും തിരുവനന്തപുരം എഡ്യൂക്കേഷൻ ട്രസ്റ്റിലുമടക്കം ആയുധ പരിശീലനം സംഘടിപ്പിച്ചിരുന്നതായി എൻ.ഐ.എ ഹൈക്കോടതിയിൽ വിശദീകരിച്ചു. ശ്രീനിവാസനെ കൊലപ്പെടുത്തിയതിന് പിന്നിലെ ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെടുത്താൻ എൻ.ഐ.എയ്ക്ക് കഴിഞ്ഞു.
,മൂന്നാം പ്രതി അബ്ദുൽ സത്താറും അബ്ദുൽ നാസർ മഅ്ദനിയുമായി സാമ്പത്തിക ഇടപാട് നടന്നതിനും തെളിവുണ്ടെന്ന് എൻ.ഐ.എ ചൂണ്ടിക്കാട്ടി. ചില പ്രതികൾ നിരോധിത സംഘടനയായ 'സിമി"യുമായി ബന്ധമുള്ളവരായിരുന്നു. 2047ൽ ഇന്ത്യ ഇസ്ലാം ഭരണത്തിലേക്ക് എന്ന സന്ദേശമടങ്ങിയ രേഖകളും അന്വേഷണസംഘം തെളിവുകളായി ഹാജരാക്കിയിരുന്നു. പക്ഷേ ഇത് ആരെഴുതിയതാണെന്ന് വ്യക്തമായിരുന്നില്ലെന്ന് കോടതി വിലയിരുത്തി.
2022 ഏപ്രിൽ 16 നാണ് ശ്രീനിവാസനെ മേലാമുറി എസ്.കെ.എസ്. ഓട്ടോസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ചുകയറി വെട്ടിക്കൊലപ്പെടുത്തിയത്. മൂന്നു ബൈക്കുകളിലായെത്തിയ ആറുപേരാണ് കൊല നടത്തിയത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് കൊലയ്ക്കു പിന്നിലെന്നു അന്വേഷണത്തിൽ കണ്ടെത്തി.
കേസിലാകെ 51 പ്രതികളുണ്ട്. ഇതിൽ 44 പേരെ അറസ്റ്റ് ചെയ്തു. ഒരാൾ മരിച്ചു.
എസ്.സിഎസ്.ടി
സമഗ്ര സർവേ ആരംഭിച്ചു
തിരുവനന്തപുരം: പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനുള്ള സമഗ്രസർവേ ആരംഭിച്ചതായി മന്ത്രി ഒ.ആർ. കേളു നിയമസഭയെ അറിയിച്ചു. ഓരോ കുടുംബത്തിനും പ്രദേശത്തിനും വികസനം ലഭ്യമാകുന്ന രീതിയിലുള്ള സർവേയാണ് പട്ടികവർഗവികസന വകുപ്പ് ആരംഭിച്ചത്. പട്ടികജാതി വികസനവകുപ്പിൽ ഈ വർഷം മാർച്ച് നാലിന് ആരംഭിച്ച ഹോം സർവേയിലൂടെ ആറുലക്ഷത്തിലധികം ആളുകളുടെ വിവരങ്ങൾ ശേഖരിച്ചു കഴിഞ്ഞതായി സി.കെ. ആശ, വി ആർ.സുനിൽകുമാർ, സി.സി മുകുന്ദൻ, ഇ.കെ. വിജയൻ എന്നിവർക്ക് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |