കോട്ടയം: സഹോദരനെ തലയ്ക്കടിച്ച് കൊന്ന കേസിലെ പ്രതിക്ക് കോട്ടയം ജില്ലാ സെഷൻസ് കോടതി അഡീഷണൽ ജഡ്ജി എത്സമ്മ ജോസഫ് ജീവപര്യന്തം തടവിനും 10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കടുത്തുരുത്തി ഇരവിമംഗലം പാറയിൽ സതീശനാണ് പ്രതി. 2020 ജൂൺ 15നായിരുന്നു കേസിനാസ്പദമായ സംഭവം. അമ്മയ്ക്കും അച്ഛനുമൊപ്പം താമസിച്ചിരുന്ന സതീശൻ വീട്ടുകാരുമായി സ്ഥിരം വഴക്കിടുമായിരുന്നു. ബന്ധുവീട്ടിൽ താമസിച്ചിരുന്ന ചേട്ടൻ രമേശൻ വീട്ടിലെത്തി. രമേശുമായി വഴക്കിട്ട സതീശൻ കട്ടത്തടി കൊണ്ടും സ്റ്റീൽ പാട്ടകൊണ്ടും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കടുത്തുരുത്തി സി.ഐ ബി.എസ് ബിനു അന്വേഷണ ഉദ്യോഗസ്ഥനായ കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഗിരിജ ബിനു ഹാജരായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |