പാലാ: ''അച്ഛൻ ബ്ലാക്ക് ബെൽറ്റ്, ഇപ്പോൾ ഞങ്ങളും''... കൊഴുവനാൽ കളമ്പുകാട്ടിൽ വീട്ടിലെ സഹോദരങ്ങളായ അസിനും അലോണയും ക്രിസും അഭിമാനത്തോടെ പറയുന്നു. 30 വർഷം മുമ്പാണ് ഇവരുടെ പിതാവ് ടിങ്കിൾ മാത്യു കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയത്. അന്ന് ജനിച്ചിട്ടുപോലുമില്ലാത്ത അസിനും അലോണയും ക്രിസും ഇപ്പോൾ ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയിരിക്കുന്നു.
മക്കൾ മൂവരും ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് നേടിയതിൽ ട്വിങ്കിളിനും ഭാര്യ ഷിജിക്കും അഭിമാനവും സന്തോഷവും.
പാലായിൽ ഫോട്ടോഗ്രാഫറായ ട്വിങ്കിൾ മാത്യു മൂന്ന് പതിറ്റാണ്ട് മുമ്പ് സെബാസ്റ്റ്യൻ പനന്താനത്തിൽ നിന്നുമാണ് കരാട്ടെയുടെ ബാലപാഠങ്ങൾ അഭ്യസിച്ചത്. മൂന്ന് വർഷംകൊണ്ട് ബ്ലാക്ക് ബെൽറ്റ് നേടി. ട്വിങ്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മൂത്തയാൾ അസിനും രണ്ടാമത്തെയാൾ അലോണയും ഇളയമകൾ ക്രിസും കരാട്ടേയിലേക്ക് എത്തുന്നത്.
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി അച്ഛനൊപ്പം ഫോട്ടോഗ്രാഫി രംഗത്ത് പ്രവർത്തിക്കുകയാണ് അസിൻ. അലോണ ചേർപ്പുങ്കൽ ഹോളിക്രോസ് ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഇളയ ആളും ഏക ആൺതരിയുമായ ക്രിസ് ഭരണങ്ങാനം എ.ആർ.എസ്. സ്‌കൂളിൽ എഴാം ക്ലാസിൽ പഠിക്കുന്നു. അഞ്ച് വർഷം മുമ്പാണ് മൂവരും വള്ളിച്ചിറയിലെ റ്റി. വിനോദിന്റെ കീഴിൽ കരാട്ടേ പഠനം ആരംഭിച്ചത്.
ജീവിതത്തിലും കരാട്ടെയിലും അച്ഛനാണ് ഞങ്ങളുടെ ഹീറോ. ഇനിയും പരിശീലനം തുടരും. ബ്ലാക്ക്‌ബെൽറ്റ് സെക്കന്റ് ഡിഗ്രിയെടുക്കണം.
അസിൻ ട്വിങ്കിൾ
പ്രായവ്യത്യാസമുണ്ടെങ്കിലും മൂവരും കഠിന പരിശീലനമാണ് നടത്തിയത്. അതുകൊണ്ടുതന്നെയാണ് മൂന്ന് പേർക്കും ഒരുമിച്ച് ബ്ലാക്ക് ബെൽറ്റ് ലഭിച്ചത്.ഹരിപ്പാട്ട് റ്റി. വിനോദ്, പരിശീലകൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |