SignIn
Kerala Kaumudi Online
Tuesday, 02 July 2024 10.48 PM IST

'രസികനിലെ ആ സീൻ ഇപ്പോഴായിരുന്നുവെങ്കിൽ ചെയ്യില്ലായിരുന്നു, കമ്മാരസംഭവത്തിൽ ദിലീപ് ചെയ്തത് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല'

murali-gopi

വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന അഭിനേതാവാണ് താനെന്ന് വെളിപ്പെടുത്തി നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. പുതിയ ചിത്രമായ കനകരാജ്യത്തിലും അത്തരത്തിൽ ഒരു കഥാപാത്രത്തെയാണ് അവതരിപ്പിച്ചതെന്നും താരം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മുരളി ഗോപി കൂടുതൽ വിവരങ്ങൾ പങ്കുവച്ചത്.

'ഏറ്റവും കൂടുതൽ ശ്രദ്ധ ആവശ്യമുളള രണ്ട് പ്രവൃത്തികളാണ് എഴുത്തും അഭിനയവും. ഞാൻ എഴുതുന്ന സമയത്ത് അഭിനയിക്കാറില്ല. ഒരു സമയം ഒന്നുമാത്രമേ ചെയ്യാറുളളൂ. എഴുത്തുളളതുകൊണ്ട് ഒരുപാട് സിനിമകൾ വേണ്ടന്ന് വച്ചിരുന്നു. എമ്പുരാനെക്കുറിച്ച് പല ചോദ്യങ്ങളും ഉണ്ടായി. അതിനെക്കുറിച്ച് ഇപ്പോൾ പറയാൻ സാധിക്കില്ല. തിരക്കഥ എഴുതി പൂർത്തിയാക്കിയതിനുശേഷമേ ഞാൻ സംവിധായകരുമായി ചർച്ച നടത്താറുളളൂ. അരുൺ കുമാർ അരവിന്ദും പൃഥ്വിരാജ് സുകുമാരനും നല്ല സഹകരണമുളള സംവിധായകരാണ്.

ലൂസിഫറിന് മൂന്ന് ഭാഗങ്ങളായാണ് ചിത്രീകരിക്കുന്നത്. ആദ്യഭാഗമാണ് നമ്മൾ ലൂസിഫറിലൂടെ കണ്ടത്. രണ്ടാമത്തെ ഭാഗം എമ്പുരാനിൽ കാണും. മൂന്നാം ഭാഗത്തിന്റെ കാത്തിരിപ്പിലാണ്. ഒരു സിനിമയെ വിലയിരുത്തേണ്ടത് കാഴ്ചക്കാരാണ്. അല്ലാതെ അതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവരല്ല. നമ്മൾ പറയുന്ന ആശയം കണക്ട് ചെയ്യുന്ന ഒരാൾ കാണും. അങ്ങനെയുളള വ്യക്തിയാണ് രാജു (പൃഥ്വിരാജ്). ടിയാൻ എന്ന ചിത്രത്തിലാണ് ഞാനും രാജുവും തമ്മിൽ കൂടുതൽ മനസിലാക്കുന്നത്. അങ്ങനെ നടത്തിയ സംഭാഷണങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ലൂസിഫർ എന്ന ചിത്രം ചെയ്യാമെന്ന തീരുമാനത്തിലെത്തുന്നത്.

സാധാരണ എന്റെ ചിത്രങ്ങളിൽ തമാശ വളരെ കുറവാണ്. നമ്മുടെ ഒരു ദിവസം എടുത്ത് കഴിഞ്ഞാൽ മുഴുവനും തമാശയല്ലല്ലോ. അതുപോലെയാണ് സിനിമയിലും. ഞാനും ഇന്ദ്രൻസും തമ്മിൽ വലിയ ആത്മബന്ധമുണ്ട്. ഞങ്ങൾ ഒരുമിച്ച് ആറോളം സിനിമകൾ ചെയ്തു.

കമ്മാരസംഭവം എന്ന ചിത്രത്തിൽ ദിലീപിന്റെ അഭിനയം എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഞാൻ പ്രതീക്ഷിക്കാത്ത തരത്തിൽ വലിയ മാ​റ്റങ്ങൾ ദിലീപ് കൊണ്ടുവന്നിട്ടുണ്ട്. രസികൻ സിനിമയിൽ കാള ഭാസ്‌കരൻ എന്ന കഥാപാത്രം പൊട്ടുന്ന കതിനകൾക്കിടയിലൂടെ നടന്നുവരുന്ന ഒരു സീനുണ്ട്. അതിപ്പോഴാണ് ചെയ്യാൻ പറഞ്ഞതെങ്കിൽ ചെയ്യില്ല. അത് അത്ര അപകടം നിറഞ്ഞ ഒരു സീനായിരുന്നു. ആ കഥാപാത്രത്തെ ആരും അഭിനയിക്കാൻ തയ്യാറാകില്ലായിരുന്നു. അതിനുശേഷം അഞ്ച് വർഷത്തോളം കഴിഞ്ഞാണ് ഭ്രമരം എന്ന ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. ചില കഥാപാത്രങ്ങൾ എഴുതിവരുമ്പോൾ അച്ഛൻ ചെയ്താൽ കൊളളാമായിരുന്നുവെന്ന തോന്നലുണ്ടായിട്ടുണ്ട്.


ഞാനെപ്പോഴും വേറിട്ട കഥാപാത്രങ്ങൾ ചെയ്യാൻ ശ്രമിക്കാറുണ്ട്. ഒരുപാട് കഥകൾ കേട്ടതിനുശേഷമാണ് ഒന്ന് തിരഞ്ഞെടുക്കുന്നത്. അങ്ങനെ ഒരു കഥാപാത്രമാണ് ഞാൻ കനകരാജ്യം എന്ന ചിത്രത്തിലും ചെയ്തിരിക്കുന്നത്'- മുരളി ഗോപി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INTERVIEW, MURALIGOPI, LATEST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.