SignIn
Kerala Kaumudi Online
Thursday, 18 July 2024 5.13 PM IST

അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിന് അറ്റകുറ്റപ്പണി

road

പത്തനംതിട്ട : ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ അടൂർ - തുമ്പമൺ - കോഴഞ്ചേരി റോഡിൽ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുകയും അനുവദിച്ചു. ഏറെക്കാലമായി തകർന്നു കിടക്കുന്ന റോഡിലൂടെയുള്ള ദുരിതയാത്രയ്ക്ക് ഇനി ശമനമാകും.

കേരള റോഡ് ഫണ്ട് ബോർഡിന്റെ മേൽനോട്ടത്തിലാകും നിർമ്മാണം. റോഡിന് തുക വകയിരുത്തി സമയബന്ധിതമായി പണിപൂർത്തിയാക്കുന്നത് സംബന്ധിച്ച് മന്ത്രി റിയാസ് പൊതുമരാമത്ത് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഉദ്യോഗസ്ഥരുടെ നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം പ്രവർത്തനങ്ങളെന്ന് മന്ത്രി നിർദേശിച്ചു.

കിഫ്ബിയിൽ ഉൾപ്പെടുത്തി 102 കോടി ചെലവിൽ റോഡ് ആധുനിക രീതിയിൽ നിർമ്മിക്കാൻ നേരത്തേ ആലോചനയുണ്ടായിരുന്നു. എന്നാൽ, സ്ഥലം ഏറ്റെടുപ്പിലെ പ്രാദേശിക എതിർപ്പ് കീറാമുട്ടിയായി. വളവിലെ ഗട്ടറുകളും ടാറിംഗ് ഇളകിയതും കാരണം വാഹനങ്ങൾ വളഞ്ഞും തിരിഞ്ഞും വരുന്നത് കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും പ്രവർത്തിക്കുന്ന റൂട്ടിൽ ഒാട്ടോറിക്ഷക്കാരെ വിളിച്ചാൽ വരാതെയായി.

റോഡിന്റെ ശോച്യാവസ്ഥ സംബന്ധിച്ച് നിരവധി പരാതികളുയർന്നതോടെയാണ് പൊതുമരാമത്ത് മന്ത്രി ഇടപെട്ടത്. അടൂരിൽ നിന്ന് പത്തനംതിട്ട റൂട്ടിലേക്ക് തിരിയാതെ തന്നെ തുമ്പമൺ, കോഴഞ്ചേരി ഭാഗങ്ങളിലേക്ക് പോകാനുള്ള എളുപ്പവഴിയാണ് റോഡ്.

നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കണമെന്ന്

പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

അറ്റകുറ്റപ്പണിക്ക് 1.5 കോടി,

റോഡിന്റെ നീളം : 22 കിലോമീറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.