തോപ്പുംപടി: ട്രോളിംഗ് നിരോധനം തുടരുന്നതോടെ ഇടച്ചിക്കും മീനിനും തോന്നുന്ന വിലയാണ് കച്ചവടക്കാര്‍ ഈടാക്കുന്നത്. അതും പൊന്നും വില. മാര്‍ക്കറ്റില്‍ ബീഫ് ഒരു കിലോയ്ക്ക് വില 380 രൂപ. ചാളയ്ക്ക് 380 വില.
വള്ളക്കാര്‍ എത്തിക്കുന്ന ചെറുമീനിന് വരെ വില കൂടുതലാണ്. വള്ളക്കാര്‍ കൊണ്ടുവന്ന ചെറിയ ചൂര കിലോയ്ക്ക് 300 രൂപയ്ക്കാണ് വിറ്റ് പോയത്. കൊഴുവ,പൂളാന്‍, സിലോപിയ, ചെമ്മീന്‍ എന്നിവയ്ക്ക് 300 രൂപയാണ് വില.
ജൂലായി അവസാനത്തോട്ടെ നിരോധനം തീരുന്ന കാലയളവില്‍ വന്‍ ചാകര കോളാണ് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നത്. കിളിമീന്‍, ചാള, അയല, ചെമ്മീന്‍ തുടങ്ങിയ മീനുകള്‍ കേറുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. പലരും വള്ളങ്ങള്‍ നവീകരിച്ചും മല്‍സ്യബന്ധന ഉപകരണങ്ങള്‍ നന്നാക്കിയും കടലിലേക്ക് പോകാന്‍ തയ്യാറായി നില്‍ക്കുകയാണ്. അന്യ സംസ്ഥാനത്തേയ്ക്ക് പോയ കുളച്ചല്‍ ബോട്ടുകള്‍ മാസം അവസാനത്തോടെ കേരള തീരത്ത് എത്തും.
കൊച്ചി ഹാര്‍ബറിന്റെ നവീകരണ ജോലികള്‍ മന്ദഗതിയില്‍ നില്‍ക്കുന്നതിനാല്‍ നിരോധനം കഴിഞ്ഞെത്തുന്ന ബോട്ടുകള്‍ മറ്റ് ഹാര്‍ബറുകള്‍ തേടിപ്പോകാനാണ് സാദ്ധ്യത. നവീകരണം അടിയന്തരമായി പൂര്‍ത്തിയാക്കണം.
കെ.ബി. ജബാര്‍
സാമൂഹ്യ പ്രവര്‍ത്തകന്‍.
വില നിലവാരം
( പഴയത് , പുതിയത്)
ബീഫ് 340 380
ചാള 200 380
അയല 200 380
മട്ടണ്‍ 700 800
താറാവ് 300 400
സിലോപിയ 200 300
ചെമ്മീന്‍ - 200 300
ചിക്കന്‍ 140 170
കരിമീന്‍ 400 600
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |