SignIn
Kerala Kaumudi Online
Sunday, 28 July 2024 5.43 AM IST

കുപ്രസിദ്ധ അന്തർ - സംസ്ഥാന മോഷ്ടാവ് മണവാളൻ ഹാജഹാൻ പിടിയിൽ.

shajahaan

താനൂർ - നൂറോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ഷാജഹാനെ താനൂർ ഡി.വൈ.എസ്.പി യുടെ നേത്വത്വത്തിൽ പിടികൂടി.താനൂർ കൊടിഞ്ഞി കുണ്ടൂർ, ചെറുമുക്ക് ഭാഗങ്ങളിൽ മുഖം മറച്ചും ഷർട്ട്‌ ധരിക്കാതെയും കയ്യിൽ ആയുധവുമായി രാത്രികാലങ്ങളിൽ നടക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു ഇടയ്ക്കിടെ പല സ്ഥലങ്ങളിൽ മോഷണവും നടന്നിരുന്നു. കഴിഞ്ഞ മാസം 26 ന് ബുധനാഴ്ച പുലർച്ചെ മൂന്ന് മണിക്ക് കൊടിഞ്ഞി കുറൂലിൽ ഒ. പി സൈതാലി എന്നയാളുടെ വീടിന്റെ പിറകിലെ ഗ്രിൽസിന്റെ പൂട്ട് തകർത്തു മോഷ്ടാവ് അകത്തു കടക്കുകയും മുറിയിൽ ഉറങ്ങികിടക്കുകയായിരുന്ന മകൾ ഫൗസിയയുടെ രണ്ടര പവന്റെ ഒരു പാദസരം കവരുകയും ഇതിനിടെ യുവതി ഉണർന്നു ബഹളം വെച്ചപ്പോൾ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. 100ലധികം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചും നിരവധി ഫോൺ നമ്പറുകൾ പരിശോധിച്ചുമാണ് മികച്ച അന്വേഷണത്തിലൂടെ അന്വേഷണ സംഘം കളവു നടത്തിയത്. മുമ്പും താനൂർ, കൽപകഞ്ചേരി ഭാഗങ്ങളിൽ സ്ഥിരമായി രാത്രീ കാലങ്ങളിൽ ഇതേ വേഷത്തിൽ ഇറങ്ങി ജനങ്ങളെ ഭീതിയിലാക്കി മോഷണങ്ങൾ നടത്തിയിരുന്നത് മണവാളൻ ഷാജഹാൻ എന്നറിയപ്പെടുന്ന ഷാജഹാൻ ആണെന്ന് മനസ്സിലാക്കിയത്.. ചെറുപ്പം മുതൽ കളവു തൊഴിൽ ആക്കിയ ഷാജഹാന് കേരളത്തിൽ വിവിധ ജില്ലകളിലും കർണാക തമിഴ്നാട് സംസ്ഥാനങ്ങളിലുമായി 100ലധികം മോഷണ കേസുകൾ നിലവിലുണ്ട് മലപ്പുറം. ജില്ലാ പോലീസ് മേധാവി എ.എസ്. ശശിധരൻ ഐ പി എസ് ന്റെ നിർദേശ പ്രകാരം താനൂർ ഡി വൈ എസ് പി. വി.വി. ബെന്നി യുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ മാരായ വിനോദ് ഒ വി, സാം ജോർജ്,പ്രമോദ് കെ രാജു, വി,സീനിയർ സിവിൽ പോലീസ് ഓഫീസർ സലേഷ് കെ സി.പി.ഒ മാരായ അനീഷ് കെ ബി പ്രബീഷ്, എം ബിജോയ്‌, എം എം അഖിൽ രാജ് കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം ഷാജഹാൻ പട്ടാമ്പിയിൽ ഒരു ജ്വല്ലറിയിൽ വിൽപ്പന നടത്തിയതായി കുറ്റം സമദിച്ചു . ജനുവരി മാസം ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം മലപ്പുറം മഞ്ചേരി പട്ടാമ്പി എന്നിവിടങ്ങളിൽ മാറി മാറി ഒളിവിൽ താമസിച്ചു മോഷണം നടത്തി വരികയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, CRIME
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.