#തിരുത്തണമെന്ന് ആവർത്തിച്ച് ബിനോയ് വിശ്വം
തിരുവനന്തപുരം: എസ്.എഫ്.ഐയുടെ രക്തം കുടിക്കാൻ മുന്നണിക്കുള്ളിൽ ഉള്ളവരെയും പുറത്തുള്ളവരെയും അനുവദിക്കില്ലെന്ന് സി.പി.എം നേതാവ് എ.കെ ബാലൻ.
ഒരു വിദ്യാർത്ഥി സംഘടനയെ പട്ടിയും പേപ്പട്ടിയുമാക്കി തല്ലിക്കൊല്ലാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിന് സമ്മതിക്കില്ല. എസ്.എഫ്.ഐയെ വളർത്തിയത് തങ്ങളാണ്. തിരുത്തേണ്ടത് തിരുത്താൻ അവർക്ക് കഴിയും. പ്രവർത്തനങ്ങളിൽ എന്തെങ്കിലും പിശകുണ്ടെങ്കിൽ തിരുത്തും.. കോൺഗ്രസ് കേരള കൂടോത്ര പാർട്ടിയായി മാറിയെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാൽ എസ്.എഫ്.ഐ തിരുത്തണമെന്ന നിലപാട് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവർത്തിച്ചു. അവരുടെ ചോര കുടിക്കാൻ താനും സമ്മതിക്കില്ല. എ.കെ ബാലന്റെ ഭാഗത്ത് നിന്ന് സിപിഐയെയോ തന്നെയോ കുറിച്ച് അങ്ങനെ പരാമർശമുണ്ടാവില്ല.. ബാലൻ - ബിനോയ് ബന്ധവും സി.പി.ഐം -സി.പി.ഐ ബന്ധവും അതാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ എസ്.എഫ്.ഐക്കാർക്ക് ഇടതുപക്ഷമെന ബിനോയ് വിശ്വത്തിന്റെ വിമർശനത്തിലായിരുന്നു ബാലന്റെ പ്രതികരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |