തളിക്കുളം: കുപ്രസിദ്ധ ഗുണ്ട എം.ഡി.എം.എയും കഞ്ചാവും ഹാഷിഷ് ഓയിലുമായി പൊലീസ് പിടിയിലായി. മാള ഗുരുതിപ്പാല കോട്ടുകര വീട്ടിൽ വിശാൽ (34) ആണ് അറസ്റ്റിലായത്. തളിക്കുളം ഹൈസ്‌കൂൾ പരിസരത്ത് നിന്നും പിടിയിലായ ഇയാളിൽ നിന്നും 75 ഗ്രാം എം.ഡി.എം.എയും 3.5 കിലോഗ്രാം കഞ്ചാവും 3 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. തൃശൂർ റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് റൂറൽ ഡാൻസാഫ് സംഘം നാളുകളായി നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ വാടാനപ്പള്ളി പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ: ബിനു, എസ്.ഐ മാരായ ശ്രീലക്ഷ്മി, മുഹമ്മദ് റാഫി, റൂറൽ ഡാൻസെഫ് എസ്.ഐമാരായ സി.ആർ. പ്രദീപ്, പി. ജയകൃഷ്ണൻ, ടി.ആർ. ഷൈൻ എന്നിവരുണ്ടായിരുന്നു.
തീരദേശ മേഖലയിലെ വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന മൊത്ത കച്ചവടക്കാരെ ലക്ഷ്യമാക്കിയാണ് പ്രതി എം.ഡി.എം.എയും കഞ്ചാവും കൊണ്ടുവന്നത്. ഇവ കൈമാറുന്നതിന്നായി കാത്തു നിൽക്കുന്ന സമയത്താണ് പ്രതി പൊലീസ് പിടിയിലാകുന്നത്. വാടാനപ്പിള്ളി പൊലീസ് സ്റ്റേഷനിൽ ഏഴ് കിലോ ഹാഷിഷ് ഓയിൽ പിടികൂടിയ കേസിൽ മുഖ്യപ്രതിയായ ഇയാൾ ഒളിവിൽ കഴിഞ്ഞു വരവെയാണ് പൊലീസ് പിടിയിലാവുന്നത്. മാള പൊലീസ് സ്റ്റേഷൻ റൗഡിയും നിരവധി ക്രിമിനൽ കേസുകളിലേയും മയക്കുമരുന്ന് കേസുകളിലേയും പ്രതിയാണ്. എറണാകുളം മേഖലയിൽ മയക്കു മരുന്നിന്റെ മൊത്തക്കച്ചവടക്കാരിൽ പ്രധാനിയാണ്. ആർക്കൊക്കെയാണ് ഇയാൾ എം.ഡി.എം.എയും കഞ്ചാവും വിൽപ്പന നടത്തുന്നതെന്നും ആരൊക്കെയാണ് ഇതിന്റെ ഉപഭോക്താക്കൾ എന്നതിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
കാപ്ഷൻ..............
പ്രതി വിശാൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |