തിരുവനന്തപുരം: പച്ചത്തേങ്ങ സംഭരണം കൂടുതൽ കാര്യക്ഷമമാക്കാൻ വിവിധ മാർഗങ്ങൾ നടപ്പാക്കുന്നതായി മന്ത്രി പി.പ്രസാദ് പറഞ്ഞു. കർഷകരിൽ നിന്ന് സർക്കാർ ഇടപെടലിൽ സംഭരിച്ചതിലൂടെ പച്ചത്തേങ്ങയുടെ വിപണി വില ഉയരാനിടയായിട്ടുണ്ട്. കേരഫെഡ് വഴി സംഭരിക്കുന്നതിനൊപ്പം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിൽ ഉൾപ്പടെയുള്ള ഏജൻസികൾ വഴി പച്ചത്തേങ്ങ സംഭരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറുന്നുമുണ്ട്.
നാഫെഡ് കൊപ്ര സംഭരിക്കുന്നത് മൂന്നുമാസത്തെ ഇടവേള നൽകിയാണ്. അതിനാൽ ജൂലായ്,ആഗസ്റ്റ്,സെപ്‌തംബർ മാസങ്ങളിൽ സംഭരണമുണ്ടാകില്ല. ഈ ഇടവേളകളിൽ കൂടി പച്ചത്തേങ്ങയുടെ സംഭരണം കാര്യക്ഷമമാക്കിയാൽ മാത്രമേ വിപണി വില സ്ഥിരമായി ഉയർത്തി നിറുത്താൻ സാധിക്കൂ. ഈ തടസം ഒഴിവാക്കിക്കൊണ്ടാണ് പ്രത്യേക ഉത്തരവിലൂടെ പച്ചത്തേങ്ങ കർഷകരിൽ നിന്ന് സംഭരിച്ച് കൊപ്രയാക്കി കേരഫെഡിന് നൽകാൻ വി.എഫ്.പി.സി.കെയ്ക്ക് അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |