മട്ടന്നൂർ: സി പി.എം നേതാക്കളുടെ ബന്ധുക്കളും പ്രവർത്തകരും സി പി.എം കൗൺസിലർമാരുടെയും മുൻ കൗൺസിലർമാരുടെയും മക്കളും അടുത്ത ബന്ധുക്കളും ഉൾപ്പെട്ട നഗരസഭയിലെ അംഗൻവാടി ഹെൽപ്പർ, വർക്കർ റാങ്ക് ലിസ്റ്റ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. കൗൺസിലർമാർ കൗൺസിൽ യോഗത്തിൽ അടിയന്തിര പ്രമേയമവതരിപ്പിച്ചു. പ്രമേയം പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് ബഹിഷ്‌ക്കരണവും നടത്തി. സംഭവത്തിൽ നഗരസഭയ്ക്ക് റോളില്ലെന്നായിരുന്നു ചെയർമാന്റെ മറുപടി. നിയമന പാനലിൽ ഉദ്യോഗസ്ഥ പ്രതിനിധികൾ ഒഴിച്ച് പൊതുപ്രവർത്തകരുടെ സ്ഥാനത്തുള്ള ആളുകൾ മുഴുവൻ മട്ടന്നൂരിലെ സി.പി.എം നേതാക്കളാണെന്ന് യു.ഡി.എഫ് ആരോപിച്ചു. പട്ടികയിലെ ആദ്യ 15 പേരിൽ ഇടംപിടിച്ച രണ്ടു പേർ ജോലിയിൽ പ്രവേശിച്ചു. വിഷയത്തിൽ നടപടി സ്വീകരിക്കാത്ത പക്ഷം ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫ്. കൗൺസിലർമാർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |