SignIn
Kerala Kaumudi Online
Saturday, 20 July 2024 4.48 AM IST

 ഔഷധപുണ്യം പകർന്ന് തോട്ടുവ ക്ഷേത്രത്തിൽ മുക്കുടി 

mukkudi

പെരുമ്പാവൂർ: ആരോഗ്യപരിരക്ഷയ്ക്ക് അത്യുത്തമമെന്ന് വിശ്വസിക്കുന്ന ആയുർവേദാചാര്യനായ തോട്ടുവയിലെ ധന്വന്തരി മൂർത്തിയുടെ മുക്കുടി നിവേദ്യം 22 ന് തോട്ടുവ ക്ഷേത്രത്തിൽ വിതരണം ചെയ്യും. വർഷത്തിൽ രണ്ടുതവണയാണ് മുകുടി സേവ. കർക്കടകത്തിലെ മുക്കുടി വിതരണമാണ് തിങ്കളാഴ്ചയാണ്. ഇതിനു മുന്നോടിയായി ധന്വന്തരി ഹോമം നടക്കും. പ്രത്യേക പൂജകൾക്കുശേഷമാണ് മുക്കുടി നൽകുന്നത്.

മകരത്തിലും കർക്കടകത്തിലും തിരുവോണം നാളിലാണ് വഴിപാട്. ശ്രീകോവിലിനുള്ളിൽ ഔഷധക്കൂട്ട് നിവേദിച്ച് രാവിലെ 7 മുതൽ പ്രസാദമായി ഭക്തജനങ്ങൾക്ക് നൽകും.

 ഔഷധ സമാന നിവേദ്യം

ഔഷധസമാനമായി കാണുന്ന ദ്രവരൂപത്തിലുള്ളതാണ് നിവേദ്യം. പുളിയാറില, പനിക്കൂർക്കയില, മുക്കുറ്റി, മഞ്ഞൾപ്പൊടി, കുരുമുളക്, അയമോദകം, ജീരകം, ചുക്ക്, ഇന്തുപ്പ്, പുളിയില്ലാത്ത മോര് ഇവ ആയൂർവേദവിധിപ്രകാരം ചേർത്ത് മൺകലത്തിൽ തയ്യാറാക്കിയ എടുക്കുന്നതാണ് മുക്കുടി. മേൽശാന്തി നേരിട്ടാണ് ഔഷധക്കൂട്ടു തയ്യാറാക്കി ദേവന് നിവേദിക്കുന്നത്. നാടിന്റെ പലഭാഗത്തുനിന്നും കർക്കടകത്തിലെ മുക്കുടിക്കായി ഇവിടെ ഭക്തരെത്തുക പതിവാണ്. രോഗശമനത്തിനായി പ്രത്യേക വഴിപാടുകളുള്ള ക്ഷേത്രമാണ് തോട്ടുവയിലേത്. ഔഷധം സേവിച്ച് വിശ്രമിച്ച് ഉച്ചയ്ക്ക് വിഭവസമൃദ്ധമായ തിരുവോണമൂട്ടിലും പങ്കെടുത്താണ് ഭക്തർ മടങ്ങുക. വൈകിട്ട് മുഴുക്കാപ്പ്‌, നിറമാല,ചുറ്റുവിളക്ക് എന്നിവയുമുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.