ന്യൂഡൽഹി : മലപ്പുറത്തെ നിപ മരണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ദേശീയ വൺ ഹെൽത്ത് മിഷന്റെ പകർച്ചവ്യാധികൾ നേരിടുന്നതിനുള്ള ദൗത്യസംഘത്തെ കേരളത്തിലേക്ക് നിയോഗിച്ചു. രോഗപരിശോധനയ്‌ക്കും സാങ്കേതിക കാര്യങ്ങളിലും ഉൾപ്പെടെ കേന്ദ്ര സംഘം സഹായം നൽകും.നാലു പ്രതിരോധ നടപടികളും നിർദേശിച്ചു.
രോഗം സ്ഥീകരിച്ചവരുടെ കുടുംബം, അയൽക്കാർ എന്നിവരിലും സമാന ഭൂപ്രകൃതിയുള്ള മേഖലകളിലും രോഗപരിശോധന നടത്തണം രോഗിയുടെ കഴിഞ്ഞ 12 ദിവസത്തെ സമ്പർക്കം കണ്ടെത്തി പട്ടിക തയ്യാറാക്കണം
സമ്പർക്കപട്ടികയിലുള്ളവരെ നിർബന്ധമായും ക്വാറന്റയിനിലാക്കണം. സാംപിളുകൾ ശേഖരിക്കാനും ലാബിലേക്ക് അയക്കാനും നടപടിയെടുക്കണം.
കേരളത്തിന്റെ ആവശ്യപ്രകാരം മൊബൈൽ ബി.എസ്.എൽ -3 ലാബ് കോഴിക്കോട് എത്തിച്ചിട്ടുണ്ട്. സമ്പർക്കപട്ടികയിലുള്ളവരുടെ സാമ്പിളുകൾ അതിൽ പരിശോധിക്കും. രോഗികൾക്കുള്ള മോണോക്ലോണൽ ആന്റിബോഡീസ് ഐ.സി.എം.ആർ കേരളത്തിന് കൈമാറിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |