കൊച്ചി: സാംക്രമിക രോഗങ്ങൾ കേരളം വിട്ടുപോയിട്ടില്ലെന്നതിന്റെ അപകടകരമായ സൂചനയാണ് നിപ മരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇക്കാര്യത്തിൽ അടിയന്തര നടപടികൾ ആവശ്യമാണ്.
മാലിന്യനിർമ്മാർജനം ഊർജിതമാക്കണം. മാരകരോഗങ്ങളെ പ്രതിരോധിക്കാൻ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് നടപടി സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊവിഡിന് ശേഷം കേരളത്തിലെ മരണനിരക്ക് ഗൗരവമായി വർദ്ധിച്ചിട്ടും സർക്കാർ അതിനെക്കുറിച്ച് ഒരു പഠനവും നടത്തിയില്ല. ചെറുപ്പക്കാർ ഉൾപ്പെടെയുള്ളവരാണ് കുഴഞ്ഞു വീണ് മരിക്കുന്നത്.
പൊതുജനാരോഗ്യ രംഗത്തെ അപകടാവസ്ഥ മനസിലാക്കാൻ വിദഗ്ദ്ധരെ ഉൾപ്പെടുത്തി യു.ഡി.എഫ് പബ്ലിക് ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കുമെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |