മലയിൻകീഴ്: വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്ന് പണം കവർന്ന കേസിൽ പാലോട്ടുവിള കുഞ്ചുക്കോണം വെള്ളംകൊള്ളി ചന്ദ്രാലയം വീട്ടിൽ വി.അരുണിനെ(40) മലയിൻകീഴ് സി.ഐ എൻ. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെ മേപ്പൂക്കട രോഹിണിയിൽ മധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. അല
ഇയാൾ ബാങ്കിലും ഭാര്യ മകനുമായി ആശുപത്രിയിലും പോയിരുന്ന സമയത്തായിരുന്നു മോഷണം. വെട്ടുകത്തികൊണ്ടാണ് പൂട്ട് പൊളിച്ചത്. വീടിന് പിറക് വശത്തെ ഇരുമ്പ് വാതിലും പൊളിക്കാൻ ശ്രമിച്ചിരുന്നു. സമീപത്തെ സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റ് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ് പൊലീസ് പ്രതിയെ കണ്ടെത്തിയത്. നിരവധി കേസുകളിൽ ഉൾപ്പെട്ടിടുള്ള പ്രതി അടുത്തിടെയാണ് ജയിൽ ശിക്ഷ കഴിഞ്ഞ് പുറങ്ങിയതെന്ന് പൊലീസ് പറഞ്ഞു. സി.ഐ സുരേഷ് കുമാർ,എസ്.ഐ വിനോദ്കുമാർ,എസ്.സി.പി.ഒ സുനിൽകുമാർ,സി.പി.ഒ മാരായ കൃഷ്ണമോഹൻ,ശ്രീജിത്ത്,ദീപു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |