തിരുവനന്തപുരം: എസ്.എസ്.എൽ.സിക്കും ഹയർ സെക്കൻഡറിക്കും പരീക്ഷകളിൽ ഗ്രേസ് മാർക്ക് വഴി നേടാവുന്ന ഉയർന്ന സ്കോർ പരമാവധി 79 ശതമാനമായി നിജപ്പെടുത്താൻ ഖാദർ കമ്മിറ്റി ശുപാർശ. ഇത് നടപ്പിലായാൽ എസ്.എസ്.എൽ.സിക്കും ഹയർസെക്കൻഡറിക്കും ഇനി മുതൽ ഗ്രേസ് മാർക്ക് കുറയും. നിലവിൽ എസ്.എസ്.എൽ.സിക്ക് ഗ്രേസ് മാർക്കിന്റെ അടിസ്ഥാനത്തിൽ സ്കോർ 90 ശതമാനത്തിൽ നിജപ്പെടുത്തി എ പ്ളസ് ഗ്രേഡ് നേടാം. എന്നാൽ ഹയർ സെക്കൻഡറിയിൽ ഗ്രേസ് മാർക്കിന്റെ പിൻബലത്തിൽ എ പ്ളസ് ഗ്രേഡും 100% സ്കോറും നേടാം. ഇത് കൗമാരക്കാരിൽ മനശാസ്ത്രപരമായി നല്ല സന്ദേശമല്ല നൽകുന്നതെന്ന് കമ്മിറ്റി വിലയിരുത്തി. കുട്ടികളുടെ കഴിവുകൾ പരിഗണിക്കപ്പെടുന്നതിനൊപ്പം ഗ്രേസ്മാർക്കിന്റെ ബലത്തിൽ ലഭിക്കാവുന്ന ഉയർന്ന സ്കോർ 79 ശതമാനമായി നിജപ്പെടുത്തണമെന്നാണ് കമ്മിറ്റിയുടെ ശുപാർശ. ഇതുവഴി ബി പ്ലസ് ഗ്രേഡ് ഉറപ്പാക്കാം.
ഉയർന്ന ഗ്രേഡ് ലഭിക്കുന്നവർ വിഷയമേഖലകളിൽ ആഴത്തിലുള്ള അറിവ് നേടുന്നതായി ഉറപ്പാക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |