SignIn
Kerala Kaumudi Online
Tuesday, 15 October 2024 8.32 AM IST

നടി മുറിയിലാണെന്ന് പറഞ്ഞു, ചെന്നപ്പോൾ കണ്ടത് പൊട്ടിക്കരയുന്നത്; സ്റ്റേജ് ഷോയ്‌ക്കിടെ നടന്നതിനെപ്പറ്റി രഞ്ജു രഞ്ജിമാർ

Increase Font Size Decrease Font Size Print Page

നടിയെ ആക്രമിച്ച കേസിൽ സാക്ഷിപ്പട്ടികയിൽ വന്നതിന് പിന്നാലെ പല നടിമാരും തന്നെ വിളിക്കുന്നത് നിർത്തിയെന്ന് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ മുമ്പ് തുറന്നുപറഞ്ഞിരുന്നു. കൗമുദി മൂവീസിലൂടെ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് അവരിപ്പോൾ. സംഭവം കഴിഞ്ഞ് വർഷങ്ങൾക്ക് ശേഷമാണ് താൻ സാക്ഷിപ്പട്ടികയിൽ വരുന്നതെന്ന് അവർ വ്യക്തമാക്കുന്നു.

renju-renjimar

താനും മറ്റൊരു നടിയുമായുള്ള വാട്സ് ആപ്പ് സന്ദേശം അന്വേഷണ സംഘത്തിന് ലഭിച്ചെന്നും അതുവഴിയാണ് സാക്ഷിപ്പട്ടികയിൽ വന്നതെന്നും രഞ്ജു പറഞ്ഞു. 'നടിയുടെ അച്ഛൻ മരിച്ച ദിവസം നടന്ന സംഭാഷണമായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട ബാക്കി കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ചോദിച്ചു. 2013ൽ നടന്ന അമ്മ ഷോയിൽ എന്താണ് സംഭവിച്ചതെന്നും അവർ എന്നോട് ചോദിച്ചു. അന്ന് ഞാനുണ്ട്. ആക്രമിക്കപ്പെട്ട നടിയടക്കം മൂന്ന് നാല് നടിമാർക്ക് ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഞാൻ മേക്കപ്പ് ചെയ്യുന്ന നടിമാർ മറ്റുള്ളവരേക്കാൾ മികച്ചതായിരിക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനുവേണ്ടി എന്തും പോയി വാങ്ങും.

അങ്ങനെ കുറേ സാധനങ്ങൾ വാങ്ങി, തിരിച്ചുവന്നപ്പോൾ അവിടെ റിഹേഴ്സൽ നടക്കുകയാണ്. ഈ നടിയെവിടെയെന്ന് ചോദിച്ചപ്പോൾ മുറിയിലാണെന്ന് പറഞ്ഞു. ഞാൻ അവിടെ ചെന്നപ്പോൾ ഈ കുട്ടി പൊട്ടിക്കരയുകയാണ്. കാരണം ചോദിച്ചപ്പോൾ മറ്റുള്ള നടിമാരാണ് ഇങ്ങനെ ചില സംഭവങ്ങൾ നടന്നെന്ന് പറയുന്നത്. ഈ കാര്യം മാത്രമേ എനിക്കറിയൂ.

2017ൽ ഈ സംഭവം നടന്നന്ന് രാവിലെ എനിക്ക് രണ്ട് നടിമാരുടെ മേക്കപ്പ് ഉണ്ട്. ഒന്ന് പ്രയാഗ മാർട്ടിന്റേത്, ചേർത്തലയിൽ. മറ്റേത് രമ്യാ നമ്പീശന്റെയും. രാവിലെ പ്രയാഗ മാർട്ടിന് മേക്കപ്പ് ചെയ്തു, അസിസ്റ്റന്റിനെ അവിടെ നിർത്തി രമ്യ നമ്പീശന് മേക്കപ്പ് ചെയ്തുകൊടുത്തു. അപ്പോൾ അവളെ കണ്ടിട്ട് കുറേ നാളായല്ലോ എന്ന് ഞാൻ ചോദിച്ചു. കുറച്ച് നടിമാരെ എന്റെ മക്കളാണെന്നുള്ള രീതിയിൽ കളിയാക്കും.

അവൾ രാത്രിയിൽ വരുന്നുണ്ടെന്നും നീ ഫ്രീയാണെങ്കിൽ എന്റെ ഫ്ലാറ്റിലോട്ട് വാ, നമുക്ക് ഒന്നിച്ച് ഭക്ഷണം കഴിക്കാമെന്നും രമ്യയാണ് പറഞ്ഞത്. രാത്രി മൈഗ്രയിനായതുകൊണ്ട് ഞാൻ പോയതുമില്ല. പിറ്റേന്ന് രാവിലെ മറ്റൊരു നടിയാണ് എന്നോട് പറയുന്നത്. എന്നെയൊന്ന് വിളിച്ചിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാമായിരുന്നു എന്നൊക്കെ തോന്നിപ്പോയി. പൊട്ട ബുദ്ധിയായിരിക്കാം. നമുക്കൊന്നും ചെയ്യാൻ പറ്റില്ലായിരിക്കാം. പക്ഷേ അപ്പോൾ ഞാൻ അങ്ങനെയാണ് വിചാരിക്കുന്നത്. എനിക്കവളെ കാണാൻ തോന്നിയില്ല. പിന്നീട് ഞാൻ അവളെ 2017 ഓഗസ്റ്റിലാണ് കാണുന്നത്. ഈയൊരു സംഭവത്തിന് ശേഷം ഒരുപാട് അവസരങ്ങൾ നഷ്ടമായി. അതിന്റെ കാരണം എന്താണെന്ന് എനിക്കിപ്പോഴും അറിയില്ല.'- രഞ്ജു പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RENJU RENJIMAR, ACTRESS ATTACK CASE, DILEEP
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.