ന്യൂഡൽഹി: വിദ്യാർത്ഥികളിൽ വ്യക്തിത്വ വികസനം വളർത്തുന്ന പ്രഭാഷണ പരിപാടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൻ കി ബാത്ത് എന്ന് വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ. രാജ്യത്തിന്റെ വികസനത്തിൽ പങ്കാളിയാകാൻ പ്രേരിപ്പിക്കുകയും അഭിമാനവും ദേശീയതയും വളർത്തുകയും ചെയ്യുന്ന പരിപാടി വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയുമാണ്. തിരുവനന്തപുരത്ത് നിന്നുള്ള മൻ കി ബാത്ത് ക്വിസ് മത്സര വിജയികളുമായി കേന്ദ്രമന്ത്രി സംവദിച്ചു. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പമാണ് 23 അംഗ വിദ്യാർത്ഥി സംഘം കൂടിക്കാഴ്‌ചയ്‌ക്ക് എത്തിയത്. ലോക്‌സഭാ സ്‌പീക്കർ ഓം ബിർള, കേന്ദ്രമന്ത്രി ജോർജ് കുര്യൻ എന്നിവരെയും വിദ്യാർത്ഥികൾ കണ്ടു. ഇന്ന് ധനമന്ത്രി നിർമ്മല സീതാരാമനെയും സംഘം സന്ദർശിക്കും. വൈകിട്ട് അഞ്ചുമണിക്ക് ദേശീയ ബാലഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും. സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുത്ത ശേഷമാകും സംഘം നാട്ടിലേക്ക് മടക്കം. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായാണ് തിരുവനന്തപുരം ജില്ലയിൽ മത്സരം സംഘടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |