SignIn
Kerala Kaumudi Online
Sunday, 20 October 2024 8.33 PM IST

അജ്ഞാത വാഹനാപകടം; ധനസഹായം 2 ലക്ഷം

Increase Font Size Decrease Font Size Print Page
1

  • കളക്ടർ ചെയർമാനായി സമിതി

തൃശൂർ: അജ്ഞാത വാഹനമിടിച്ച് മരിക്കുന്നവരുടെ ആശ്രിതർക്ക് നൽകുന്ന ധനസഹായം നിർണയിക്കാൻ കളക്ടർ ചെയർമാനായി ജില്ലാ സമിതി രൂപീകരിച്ചു. 2022 ഏപ്രിലിന് ശേഷമുള്ള റോഡ് അപകടക്കേസുകളിലാണ് കോമ്പൻസേഷൻ ഒഫ് വിക്ടിംസ് ഒഫ് ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്‌സിഡന്റ്‌സ് പദ്ധതി പ്രകാരം ധനസഹായം. മരിച്ചവരുടെ ആശ്രിതർക്ക് 2 ലക്ഷം രൂപയും പരിക്കേൽക്കുന്നവർക്ക് 50,000 രൂപയുമാണ് ജനറൽ ഇൻഷ്വറൻസ് കൗൺസിൽ നൽകും. പദ്ധതിപ്രകാരം ഫോം ഒന്നിൽ തഹസിൽദാർക്കാണ് അപേക്ഷ നൽകേണ്ടത്. ഗുരുതര പരിക്കേറ്റ കേസുകളിൽ അപേക്ഷയോടൊപ്പം പൊലീസിൽ നിന്നുള്ള പ്രഥമവിവര റിപ്പോർട്ട്, ബാങ്ക് പാസ്ബുക്ക്, ആധാർ, ഇൻജുറി റിപ്പോർട്ട്, ഡിസ്ചാർജ് സർട്ടിഫിക്കറ്റ് എന്നിവയും മരിച്ച കേസുകളിൽ, മരിച്ച വ്യക്തിയുടെയും ആശ്രിതരുടെയും ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക്, മരണ സർട്ടിഫിക്കറ്റ്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, എഫ്.ഐ.ആർ, എന്നിവയും ഹാജരാക്കണം. തഹസിൽദാർ റിപ്പോർട്ട് കളക്ടർക്ക് നൽകും. കളക്ടർ ധനസഹായം നിർണയിച്ച് ജനറൽ ഇൻഷ്വറൻസ് കൗൺസിൽ മുഖേന കൈമാറും.

  • സമിതിയിൽ ഇവർ

കളക്ടർ, തഹസിൽദാർമാർ, പൊലീസ് സൂപ്രണ്ട് /ഡെപ്യൂട്ടി പൊലീസ് സുപ്രണ്ട്, ചീഫ് മെഡിക്കൽ ഓഫീസർ, റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ, ഭക്ഷ്യസുരക്ഷാ പ്രതിനിധി, ജനറൽ ഇൻഷ്വറൻസ്, യുണൈറ്റഡ് ഇൻഷ്വറൻസ് പ്രതിനിധികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.