ജനീവ : ജനുവരി മുതൽ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ 18,737 എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്തെന്ന് ആഫ്രിക്കൻ യൂണിയൻ. 12 രാജ്യങ്ങളിലായി 3,101 എംപോക്‌സ് കേസുകൾ സ്ഥിരീകരിച്ചെന്ന് ആഫ്രിക്ക സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സി.ഡി.സി) അറിയിച്ചു. എംപോക്‌സ് എന്ന് സംശയിക്കുന്ന 15,636 കേസുകളും കണ്ടെത്തി. 541 പേർ ഇതുവരെ മരിച്ചു. ഡി.ആർ. കോംഗോയാണ് ഏറ്റവും കൂടുതൽ കേസുകളുള്ള രാജ്യം. വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തിൽ എംപോക്‌സിനെ ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. എം പോക്‌സിന്റെ തീവ്രതയേറിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ ഡബ്ല്യു.എച്ച്.ഒ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ ആഫ്രിക്കയ്‌ക്ക് പുറത്ത് എംപോക്‌സ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടുള്ളത് സ്വീഡനിലും പാകിസ്ഥാനിലുമാണ്. കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടക്കം യാത്രക്കാർക്കുള്ള നിരീക്ഷണം ശക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |