ബ്യൂണസ് അയേഴ്സ് : അർജന്റീനയ്ക്ക് വേണ്ടി ഇതിഹാസതാരം ഡീഗോ മറഡോണ നേടിയിട്ടുള്ള 32 ഗോളുകൾക്ക് ഒപ്പമെത്തി ലൗതാരോ മാർട്ടിനെസ്. കഴിഞ്ഞ ദിവസം ലോകകപ്പ് യോഗ്യതാ മത്സരത്തിൽ വിജയം നൽകിയ ഏക ഗോൾ നേടിയാണ് 27കാരനായ ലൗതാരോ ഈ നേട്ടത്തിലെത്തിയത്.
112 ഗോളുകളുമായി അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ലയണൽ മെസിയാണ്. ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട(54), സെർജിയോ അഗ്യൂറോ(42),ഹെർനാൻ ക്രെസ്പോ (35) എന്നിവരാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. മറഡോണയും ലൗതാരോയും അഞ്ചാം സ്ഥാനം പങ്കിടുന്നു. ഈ വർഷത്തെ തന്റെ 11-ാം ഇന്റർനാഷണൽ ഗോളാണ് ലൗതാരോ പെറുവിന് എതിരെ നേടിയത്. മെസിയും ബാറ്റിസ്റ്റ്യൂട്ടയും മാത്രമാണ് ഇതിന് മുമ്പ് ഒരു കലണ്ടർ വർഷം പത്തിലേറെ അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുള്ള അർജന്റീന താരങ്ങൾ.
2024ൽ ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരവും ലൗതാരോയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |