ന്യൂഡൽഹി: ഇന്ത്യ ഫ്രാൻസിൽ നിന്ന് വാങ്ങിയ റഫാൽ വിമാനങ്ങളിൽ ഘടിപ്പിച്ച സ്‌കാൽപ് മിസൈലും,ഹാമർ ബോംബുമാണ് പാകിസ്ഥാനിലെയും അധിനിവേശ കാശ്‌മീരിലെയും 9 ഭീകര ക്യാമ്പുകളെ കൃത്യമായി പ്രഹരിച്ചത്. ജി.പി.എസ്,ലേസർ ഗൈഡഡ് ആയുധങ്ങൾക്ക് ഉന്നം തെറ്റില്ല. ഇസ്രയേലിൽ നിന്നുള്ള ഐ.എ.ഐ ഹാരോപ്പ്,ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ എൽ.എൽ.എസ് 50 തുടങ്ങിയ ഡ്രോണുകൾ ഉപയോഗിച്ച് വ്യോമാക്രമണത്തിന് മുൻപ് ഭീകരക്യാമ്പുകളുടെ കൃത്യ വിവരം ശേഖരിച്ചു.
സ്‌കാൽപ്
സ്റ്റോം ഷാഡോ എന്ന് അറിയപ്പെടുന്ന ആകാശത്തു നിന്ന് വിക്ഷേപിക്കുന്ന ക്രൂസ് മിസൈൽ
റഫാൽ യുദ്ധവിമാനത്തിനൊപ്പം ലഭിച്ചു (സുഖോയ്,മിറാഷ് വിമാനങ്ങളിലും ഘടിപ്പിക്കാം)
നിർമ്മാണം: യൂറോപ്യൻ പ്രതിരോധ സ്ഥാപനമായ എം.ബി.ഡി.എ
ഭാരം: 1,300 കിലോഗ്രാം (2,870 പൗണ്ട്),നീളം 5.10മീറ്റർ,വീതി: 25 ഇഞ്ച്
500 കി.മീ ദൂര പരിധി, 450 കിലോ സ്‌ഫോടക വസ്‌തു വഹിക്കും
സെക്കൻഡിൽ 323 മീറ്റർ വേഗം. സ്വയം നീങ്ങാൻ ചിറകുകൾ
ഇൻഫ്രാ റെഡ് സിഗ്‌നലുകളുടെ സഹായത്തോടെ ലക്ഷ്യം കണ്ടെത്തും
ഹാമർ
അതിർത്തിക്ക് തൊട്ടടുത്തുള്ള ബങ്കറുകൾ അടക്കം ലക്ഷ്യങ്ങളെ തകർക്കും
ഫ്രഞ്ച് പ്രതിരോധ സ്ഥാപനമായ സഫ്രാൻ ഇലക്ട്രോണിക്സ് & ഡിഫൻസ് വികസിപ്പിച്ചു
റഫാൽ യുദ്ധവിമാനത്തിനൊപ്പം ഇന്ത്യയ്‌ക്ക് ലഭിച്ചു
ജി.പി.എസ്,ഇൻഫ്രാറെഡ് ഇമേജിംഗ്,ലേസർ ടാർഗെറ്റിംഗിലൂടെ കൃത്യത
അതിർത്തിയോട് ചേർന്ന ഭീകര ക്യാമ്പുകൾ കൃത്യമായി തകർക്കാൻ സഹായിച്ചു
പ്രഹരശേഷി:70 കിലോമീറ്റർ, പോർമുനയിൽ 1000 കിലോഗ്രാം സ്‌ഫോടക വസ്‌തു
ഭാരം: 340കി.ലോ,നീളം: 3.1 മീറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |