SignIn
Kerala Kaumudi Online
Wednesday, 18 June 2025 5.00 AM IST

ലക്കുതെറ്റി ലക്നൗ

Increase Font Size Decrease Font Size Print Page
ipl

ഹൈദരാബാദിനോട് ആറുവിക്കറ്റിന് തോറ്റ ലക്നൗവിന്റെ പ്ളേ ഓഫ് പ്രതീക്ഷകൾ അസ്തമിച്ചു

ലക്നൗ : സൺറൈസേഴ്സ് ഹൈദരാബാദിന് എതിരായ ഐ.പി.എൽ മത്സരത്തിൽ 10 റൺസിന് തോറ്റതോടെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ പ്ളേഓഫ് പ്രതീക്ഷകൾ അവസാനിച്ചു. നേരത്തേ പുറത്താകൽ ഉറപ്പിച്ചിരുന്ന ഹൈദരാബാദ് ഇന്നലെ ലക്നൗ നൽകിയ 206 റൺസ് ലക്ഷ്യം 10 പന്തുകൾ ബാക്കിനിൽക്കേയാണ് മറികടന്നത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടി. അർദ്ധസെഞ്ച്വറികൾ നേടിയ ഓപ്പണർമാരായ മിച്ചൽ മാർഷും (65), എയ്ഡൻ മാർക്രമും (61), 45 റൺസ് നേടിയ നിക്കോളാസ് പുരാനും ചേർന്നാണ് ലക്നൗവിനെ ഈ സ്കോറിലേക്ക് എത്തിച്ചത്.

മറുപടിക്കിറങ്ങിയ ഹൈദരാബാദിന് ഓപ്പണർ അഥർവ തയ്ദേയെ (13) തുടക്കത്തിലേ നഷ്ടമായെങ്കിലും അഭിഷേക് ശർമ്മ(59), ഇഷാൻ കിഷൻ (35), ഹെൻറിച്ച്ക്ളാ സൻ (47), കാമിന്ദു മെൻഡിസ് (32 നോട്ടൗട്ട്) എന്നിവരുടെ കൂട്ടായ പരിശ്രമം വിജയത്തിലേക്ക് നയിച്ചു.

ടോസ് കിട്ടിയില്ലെങ്കിലും തകർപ്പൻ തുടക്കമാണ് മാർഷും മാർക്രമും ചേർന്ന് ലക്നൗവിന് നൽകിയത്. 10.3 ഓവറിൽ 115 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്. ആദ്യ ആറോവർ പവർപ്ളേയിൽ 69 റൺസ് നേടി.പിന്നാലെ മാർഷ് സീസണിലെ തന്റെ അഞ്ചാം അർദ്ധസെഞ്ച്വറിയിലെത്തി. 28 പന്തുകളാണ് ഓസീസ് താരത്തിന് ഇതിനായി വേണ്ടിവന്നത്. ഒൻപത് ഓവർ പൂർത്തിയായപ്പോൾ ടീം നൂറിലെത്തി. ഒപ്പം മാർക്രം അർദ്ധസെഞ്ച്വറിയിലും . 28 പന്തുകളാണ് ദക്ഷിണാഫ്രിക്കൻ താരത്തിനും അർദ്ധസെഞ്ച്വറി തികയ്ക്കാൻ വേണ്ടിവന്നത്.

11-ാം ഓവറിൽ ഹർഷ് ദുബെ മാർഷിനെ മടക്കി അയച്ച് സഖ്യം പൊളിച്ചു. അടുത്ത ഓവറിൽ ഇശാൻ മലിംഗയ്ക്ക് റിട്ടേൺ ക്യാച്ച് നൽകി ലക്നൗ നായകൻ റിഷഭ് പന്ത് (7) കൂടാരം കയറി. 16-ാം ഓവറിൽ ഹർഷൽ പട്ടേലാണ് മാർക്രമിന് മടക്ക ടിക്കറ്റ് നൽകിയത്. ആയുഷ് ബദോനി(3) പുറത്തായതിനെ തുടർന്ന് നിക്കോളാസ് പുരാൻ ഒരറ്റത്ത് പൊരുതി . പുരാൻ,അബ്ദുൽ സമദ്(3), ശാർദൂൽ താക്കൂർ(4) എന്നിവർ അവസാന ഓവറിൽ അടുത്തടുത്ത പന്തുകളിൽ മടങ്ങി. പുരാനും ശാർദൂലും റൺഔട്ടാവുകയായിരുന്നു.

TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.