തിരുവനന്തപുരം:സംസ്ഥാനത്ത് ബുധനാഴ്ച വരെ അതിതീവ്രമഴ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്.വടക്കൻ ജില്ലകളിലാണ് മഴ കൂടുതൽ.പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കുന്നതാണ് കാരണം. ബുധനാഴ്ച കഴിഞ്ഞ് മഴയിൽ അല്പം കുറവുണ്ടാകും.
ഇന്നത്തെ അലർട്ട്
@റെഡ് (അതിതീവ്ര മഴ ) - മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
@ഓറഞ്ച് (അതിശക്തമഴ) - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
മൂന്ന് ജില്ലകളിൽ മിന്നൽ പ്രളയ സാദ്ധ്യത
കാസർകോട്,കോഴിക്കോട്,വയനാട്,കണ്ണൂർ മലയോര മേഖലകളിൽ മിന്നൽ പ്രളയ സാദ്ധ്യത മുന്നറിയിപ്പുണ്ട്.
മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാദ്ധ്യത,അതീവ ജാഗ്രത
സംസ്ഥാനത്തെ മലയോര മേഖലകളിൽ അപ്രതീക്ഷിത ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ മഴയിൽ സംഭരണ ശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങി. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ച് മണ്ണിനടിയിൽ മർദ്ദം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടാകുന്നത്.22 ഡിഗ്രിക്കു മുകളിൽ ചരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടൽ സാദ്ധ്യത കൂടുതൽ.ഇതുകൂടാതെ മലയോര മേഖലകളിൽ മണ്ണിടിച്ചിൽ സാദ്ധ്യതയും കൂടുതലായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.വേണ്ടവർ മാറിത്താമസിക്കണമെന്നും നിർദ്ദേശമുണ്ട്.
കാറ്റിന്റെ വേഗത കൂടി
പടിഞ്ഞാറൻ കാറ്റിന്റെ വേഗത കൂടും.മഴയോടൊപ്പം അതിശക്തമായ കാറ്റുമുണ്ടാകും.മണിക്കൂറിൽ 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്ര് വീശിയേക്കും.
കടലാക്രമണ സാദ്ധ്യത; ഓറഞ്ച് അലർട്ട്
തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള തീരങ്ങളിൽ കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |