തിരുവനന്തപുരം: ബ്ളോക്ക് പഞ്ചായത്തുകളിലെ വാർഡ് പുനർവിഭജനത്തിന്റെ കരടിൻമേലുള്ള ഹിയറിംഗ് ഡീലിമിറ്റേഷൻ കമ്മിറ്റി ഈമാസം 21ന് ആരംഭിക്കും.152 ബ്ളോക്ക് പഞ്ചായത്തുകളെ ജില്ലാടിസ്ഥാനത്തിൽ മൂന്ന് മേഖലകളായി തിരിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ഹിയറിംഗ് നടത്തുക. പരാതിക്കാർക്ക് നേരിട്ട് പങ്കെടുക്കാം. 131 ബ്ളോക്ക് പഞ്ചായത്തുകളിൽ നിന്നായി 782 പരാതികളുണ്ട്.
തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകളിലെ പരാതിക്കാരെ തിരുവനന്തപുരം തൈക്കാട് പി.ഡബ്ള്യൂ.ഡി റെസ്റ്റ് ഹൗസിൽ 21ന് രാവിലെ ഒൻപത് മുതൽ നേരിൽ കേൾക്കും. എറണാകുളം, ആലപ്പുഴ,തൃശൂർ,ഇടുക്കി,പാലക്കാട്,കോട്ടയം ജില്ലകളിലുള്ളവരെ ജൂൺ 23ന് രാവിലെ ഒൻപത് മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും കോഴിക്കോട്,വയനാട്,കണ്ണൂർ,കാസർകോട്,മലപ്പുറം ജില്ലകളിലെ പരാതിക്കാരെ 24ന് രാവിലെ ഒൻപത് മുതൽ കോഴിക്കോട് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിലും കേൾക്കും.
ചിറയിൻകീഴ്,അഞ്ചൽ,ഇത്തിക്കര,ചടയമംഗലം,ചവറ,മുഖത്തല,മല്ലപ്പള്ളി,അമ്പലപ്പുഴ,കഞ്ഞിക്കുഴി,തൈക്കാട്ടുശ്ശേരി,മാവേലിക്കര,മുതുകുളം,ഏറ്റുമാനൂർ,വാഴൂർ,അടിമാലി,വടവുകോട്,വൈപ്പിൻ,ചേർപ്പ്,നിലമ്പൂർ,പാനൂർ,നീലേശ്വരം ബ്ളോക്ക് പഞ്ചായത്തുകളിലെ വിഭജനത്തിൽ പരാതികളില്ല.
പരാതികൾ ജില്ലാടിസ്ഥാനത്തിൽ
തിരുവനന്തപുരം40,കൊല്ലം37,പത്തനംതിട് 47,ആലപ്പുഴ 23,കോട്ടയം 54,ഇടുക്കി 39,എറണാകുളം52,തൃശൂർ 82,പാലക്കാട് 47,മലപ്പുറം74,കോഴിക്കോട് 119,വയനാട് 31,കണ്ണൂർ 77,കാസർകോട് 60,ആകെ782.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |