റിയോ ഡി ജനൈറോ: ബ്രിക്സ് രാജ്യങ്ങൾക്ക് മേൽ അധിക തീരുവ ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി തള്ളി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ. ലോകം മാറിയെന്നും ഇനി ചക്രവർത്തിമാരെ ആവശ്യമില്ലന്നും അദ്ദേഹം പറഞ്ഞു. റിയോ ഡി ജനൈറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാന ദിവസമായ തിങ്കളാഴ്ച മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം തുടക്കം മുതൽ ആരംഭിച്ച പുതിയ വ്യാപാര യുദ്ധത്തിന്റെ ഭാഗമായിട്ടാണ് 14 രാജ്യങ്ങൾക്ക് ഉയർന്ന തീരുവ ഈടാക്കാൻ ട്രംപ് തീരുമാനിച്ചത്. ട്രൂത്ത് സോഷ്യലിൽ പങ്കുവച്ച കത്തിലാണ് പുതുക്കിയ തീരുവകൾ ട്രംപ് അറിയിച്ചത്. ഓരോ രാജ്യത്തെയും നേതാക്കൾക്ക് അയച്ച കത്തുകളുടെ പകർപ്പുകളും ട്രംപ് പോസ്റ്റ് ചെയ്തു.
എല്ലാ രാജ്യങ്ങൾക്കും ചുമത്താൻ തീരുമാനിച്ച 10% അടിസ്ഥാന നികുതി നടപ്പിലാക്കാൻ യു.എസ് ഔദ്യോഗികമായി തീരുമാനിച്ചിട്ടില്ലെന്നും ഏതെങ്കിലും രാജ്യം അമേരിക്കൻ വിരുദ്ധ നിലപാട് എടുക്കുകയാണെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോർട്ട്.
യു.എസിന്റെ അധിക നികുതി ഭീഷണിക്ക് എതിരെ ബ്രിക്സ് രാജ്യങ്ങൾ ശ്രദ്ധാപൂർവമാണ് പ്രതികരിച്ചത്. തീരുവയുമായി ബന്ധപ്പെട്ട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.ഇന്ത്യയും യുഎസും തമ്മിൽ വ്യാപാരക്കരാർ നടപ്പിലാക്കാനുള്ള അവസാനവട്ട ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഇതിനുശേഷം ഇന്ത്യയുടെ മേലുള്ള 26 ശതമാനം താരിഫ് (16 ശതമാനം വരാനിരിക്കുന്നതും 10 ശതമാനം നിലവിലുള്ളതും) പ്രാബല്യത്തിൽ വരുമെന്നാണ് കരുതുന്നത്.
നിലവിൽ ബ്രിക്‌സ് രാജ്യങ്ങളിലെ അംഗമായ ചൈനയുമായി യു.എസ് വ്യാപാരക്കരാറിലെത്തിയിട്ടുണ്ട്.
പുതുക്കിയ തീരുവ
ദക്ഷിണ കൊറിയ,ജപ്പാൻ- 25%,
മ്യാൻമർ, ലാവോസ്- 40%,
ദക്ഷിണ ആഫ്രിക്ക, ബൊസാനിയ, ഹെർസ്ഗോവിനി- 30%
കസാക്കിസ്താൻ, മലേഷ്യ, ട്യൂണിഷ്യ- 32%
ബംഗ്ലാദേശ്, സെർബിയ- 35%
കംബോഡിയ, തായ്ലാന്റ്- 36%
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |