
ആറ്റിങ്ങൽ: ജലഗതാഗത വിനോദ സഞ്ചാരമേഖലയിൽ വലിയ ടൂറിസ്റ്റ് തൊഴിൽ സാദ്ധ്യതകളുള്ള കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിൽ ഒതുങ്ങിയിട്ട് വർഷങ്ങൾ. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയെത്തുന്ന ഉൾനാടൻ ജലഗതാഗത പദ്ധതിയാണ് രൂപകല്പനയിൽ ഒതുങ്ങിയത്. ചിറയിൻകീഴ്,വർക്കല താലൂക്കുകളുടെ വിനോദസഞ്ചാരംഗത്ത് ഏറെ പ്രതീക്ഷകളുയർത്തിയ ജലഗതാഗത പദ്ധതിയായിരുന്നു പെരുവഴിയിലായത്. ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതിയായിരുന്നു ഇത്. ബോട്ട് യാത്ര തുടങ്ങുമ്പോൾ യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി കൊല്ലമ്പുഴയിൽ കെട്ടിടവും നിർമ്മിച്ചിരുന്നു. പദ്ധതി നടപ്പായാൽ പ്രാദേശികമായി വളരെ വികസനസാദ്ധ്യതകളുണ്ട്.
പെരുവഴിയാകാൻ കാരണം
പദ്ധതി നടപ്പിലാക്കിയതിലെ ആസൂത്രണപ്പിഴവ്
സഞ്ചാരപാതയിലെ യാത്രാപ്രശ്നങ്ങൾ മുൻകൂട്ടിക്കാണാത്തത്
യാത്രയ്ക്ക് തടസമായി പാലം
ബോട്ട്‌യാത്രയ്ക്ക് അഞ്ചുതെങ്ങ് മീരാൻകടവിലെ പഴയ പാലം പ്രശ്നം സൃഷ്ടിച്ചിരുന്നു. പാലം പൊളിച്ചു നീക്കിയെങ്കിലും പിന്നെയും പദ്ധതി പരിഗണിച്ചിട്ടില്ല. പുളിമൂട്ടിൽക്കടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയ ബോട്ടുകളുടെ സർവീസ് ഇടയ്ക്ക് ആരംഭിച്ചെങ്കിലും വൈകാതെ അതും നിലച്ചു. കൊല്ലമ്പുഴ പാലത്തിന് സമീപത്തെ കടവിൽ താത്കാലി ബോട്ട് ജെട്ടി നിർമ്മിച്ചിരുന്നു. ആറ്റിൽ വീണയാളെ തിരയുന്നതിനിടെ കൂടുതലാളുകൾ കയറി. തുടർന്ന് മറിയുകയായിരുന്നു.
ബോട്ട് യാത്ര
കഠിനംകുളത്തുനിന്ന് ആരംഭിച്ച് മുതലപ്പൊഴി അഴി, വാമനപുരം നദി, പുളിമൂട്ടിൽ കടവ് വഴി ആറ്റിങ്ങൽ കൊല്ലമ്പുഴ കടവിലെത്തി അഞ്ചുതെങ്ങ് കായലിലൂടെ അഞ്ചുതെങ്ങ് കോട്ടയും, അകത്തുമുറിക്കടവും പൊന്നും തുരുത്തെന്ന വിസ്മയദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേറൂട്ടിൽ തിരിച്ചും.
ടൂറിസത്തിന് വൻ സാദ്ധ്യത
കഠിനംകുളം,മുതലപ്പൊഴി,പുളിമൂട്ടിൽക്കടവ്,അഞ്ചുതെങ്ങ് കോട്ട,കൊല്ലമ്പുഴ കടവ്,കോയിക്കൽ കൊട്ടാരം,പൊന്നുംതുരുത്ത്,അകത്തുമുറി പാലം എന്നിവിടങ്ങളിൽ പ്രാദേശികമായ വികസനം പദ്ധതികൾ വരുന്നതുകൂടാതെ തൊഴിൽ സാദ്ധ്യതകളും തുറന്നിടുമായിരുന്നു. കൊല്ലമ്പുഴയിൽ ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചിരുന്നു. പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി. പദ്ധതി നടപ്പായാൽ കായലോര ടൂറിസം പദ്ധതിക്ക് വൻ സാദ്ധ്യതകളുണ്ടാകും. നിരവധി തൊഴിൽ അവസരവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |