SignIn
Kerala Kaumudi Online
Friday, 09 January 2026 8.58 AM IST

സുരക്ഷാ സർട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകൾ  കണ്ണൂരിൽ 66,  കാസർകോട്ട് 76

Increase Font Size Decrease Font Size Print Page
school
സുരക്ഷാ സർട്ടിഫിക്കറ്റില്ലാതെ സ്‌കൂളുകൾ

കണ്ണൂർ: വിദ്യാർത്ഥി സുരക്ഷയെ ഗൗരവത്തോടെ കാണേണ്ട സമയത്ത് നിരവധി വിദ്യാലയങ്ങൾ അടിസ്ഥാന സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തൽ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് അനുമതി ഇല്ലാതെ തന്നെ കണ്ണൂർ ജില്ലയിൽ നിലവിൽ പ്രവർത്തനം തുടരുന്നത് 66 വിദ്യാലയങ്ങൾ.
ഇതിൽ ഭൂരിഭാഗവും സർക്കാർ നടത്തിപ്പിലുള്ളവയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. 45 സർക്കാർ വിദ്യാലയങ്ങളും 21 അൺ എയ്ഡഡ് വിദ്യാലയങ്ങളുമാണ് നിയമാനുസൃത സുരക്ഷാ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നത്.

കൊല്ലം തേവലക്കര ഗവൺമെന്റ് ബോയ്സ് ഹൈസ്‌കൂളിലെ കുട്ടി വൈദ്യുത ഷോക്കേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് തദ്ദേശവകുപ്പ് സമഗ്രമായ പരിശോധന നടത്തിയത്. ഇതിലൂടെ അപകടസാദ്ധ്യതയുള്ള അനേകം കെട്ടിടങ്ങൾ കണ്ടെത്തി. വിദ്യാഭ്യാസ ജില്ലകൾ തിരിച്ച് കണ്ണൂർ 18, തലശ്ശേരി 23, തളിപ്പറമ്പ് 25 എന്നിങ്ങനെയാണ് റിസ്‌ക് നിലവാരത്തിലുള്ള കെട്ടിടങ്ങൾ.

കാസർകോട് ജില്ലയിൽ 76 വിദ്യാലയങ്ങളാണ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നത്. ഇതിൽ 69 എണ്ണം സർക്കാർ വിദ്യാലയങ്ങളും നാല് എയ്ഡഡ് സ്ഥാപനങ്ങളും മൂന്ന് അൺഎയ്ഡഡ് വിദ്യാലയങ്ങളുമാണ്. ഇവ ഉടൻ പൊളിച്ചുനീക്കണമെന്നാണ് ശുപാർശ.

ജീർണിച്ച കെട്ടിടങ്ങൾക്ക് സമീപത്തു നിർമിച്ചതിനാൽ ചിലയിടങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കും സുരക്ഷാ അനുമതി നിഷേധിക്കപ്പെട്ടിട്ടുണ്ട്. സ്‌കൂൾ മാനേജ്‌മെന്റ് സമിതികളുടെ ഇടപെടൽ മൂലം പല സന്ദർഭങ്ങളിലും പൊളിച്ചുനീക്കൽ പ്രവർത്തനങ്ങൾ മുടങ്ങുകയായിരുന്നു.


നിയമലംഘനം വ്യാപകം
സ്‌കൂൾ ജൂണിൽ തുറക്കുന്നതിനു മുൻപ് പ്രാദേശിക ഭരണസ്ഥാപനങ്ങളിൽ നിന്ന് കെട്ടിട സുരക്ഷാ സർട്ടിഫിക്കറ്റ് സമർപ്പിക്കണമെന്ന് വ്യവസ്ഥയുണ്ട്. അനുമതി കൈവശമില്ലാത്ത സ്‌കൂളുകൾക്ക് പ്രവർത്തന അനുവാദമില്ലെന്ന് വ്യക്തമായ നിർദ്ദേശവുമുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ അദ്ധ്യയന വർഷാരംഭത്തിന് മുമ്പ് പുറപ്പെടുവിച്ച സർക്കുലറിൽ കർശന നിർദ്ദേശം നൽകിയിട്ടും പ്രായോഗിക തലത്തിൽ അത് നടപ്പാക്കപ്പെട്ടില്ലെന്നാണ് അന്വേഷണത്തിൽ വെളിപ്പെട്ടത്.

.
അറ്റകുറ്റപ്പണി വീഴ്ച
സംസ്ഥാന സർക്കാർ സാമ്പത്തിക സഹായം ലഭിക്കുന്ന സ്ഥാപനങ്ങളിൽ പരിപാലന പ്രവർത്തനങ്ങളിൽ ഗുരുതരമായ വീഴ്ചകളാണ് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിശ്ചിത കാലയളവിൽ മെയിന്റനൻസ് പ്രവർത്തനങ്ങൾ നടത്താത്തതും പഴയ കെട്ടിടങ്ങളുടെ നവീകരണത്തിൽ വരുന്ന കാലതാമസവും പ്രശ്നം രൂക്ഷമാക്കുന്നു.

TAGS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.