SignIn
Kerala Kaumudi Online
Friday, 09 January 2026 7.34 PM IST

കോഴിക്കോട് മെഡിക്കൽ കോളേജിൽ ബോംബ് ഭീഷണി

Increase Font Size Decrease Font Size Print Page
bomb
ബോംബ് ഭീഷണിയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡോഗ് സ്ക്വാഡ് നടത്തിയ പരിശോധന. ഫോട്ടോ: കെ വിശ്വജിത്ത്

കോഴിക്കോട്: കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ഇ-മെയിൽ ഭീഷണി സന്ദേശം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി ബിശ്വാസിന്റെ നേതൃത്വത്തിൽ ബോംബ്, ഡോഗ് സ്ക്വാഡുകൾ സ്ഥലത്തെത്തി മണിക്കൂറുകളോളം പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സ്ഫോടനം നടക്കുമെന്ന് പറഞ്ഞ സമയം കഴിഞ്ഞാണ് പരിശോധനകൾ അവസാനിപ്പിച്ചത്. മെഡിക്കൽ കോളേജ് എ.സി.പി ആർ.ഹരിപ്രസാദ്, സി.ഐ ബെെജു എം. ജോസ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തി. പൊലീസ് നിരീക്ഷണം തുടരുന്നുണ്ട്. സെെബർ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ പുലർച്ചെ 3.23നാണ് മെയിൽ വന്നത്. രാവിലെ പ്രിൻസിപ്പൽ ഡോ.കെ.ജി.സജീത്കുമാർ ഓഫീസിലെത്തിയപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. മൂന്ന് ആർ.ഡി എക്സ് ഐ.ഇ.ഡി ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് 1.35ന് മുമ്പ് വിദ്യാർത്ഥികളെയും രോഗികളെയും ഒഴിപ്പിക്കണമെന്നുമാണ് ഉള്ളടക്കം.

മുൻ എൽ.ടി.ടി.ഇ,കാശ്മീർ ഐ.എസ്.കെ.പി(ഇസ്ലാമിക് സ്റ്റേറ്റ്- കൊറാസൻ പ്രൊവിൻസ്) അംഗങ്ങളാണ് ചാവേറുകളായെത്തി സ്ഫോടനം നടത്തുകയെന്നും മുന്നറിയിപ്പ് നൽകി. മുഹമ്മദ് വിക്രം രാജ് ഗുരുവെന്ന ഇ-മെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശമെത്തിയത്. തമിഴ്നാടാണ് ഉറവിടമെന്നാണ് പ്രഥമ വിവരം. തമിഴ്‌നാട്ടിൽ പൊലീസ് കോൺസ്റ്റബിൾമാർ നേരിടുന്ന തൊഴിൽപീഡനം അവസാനിക്കാൻ 1979ലെ നയനാർ ദാസ് പൊലീസ് യൂണിയൻ നിർദ്ദേശങ്ങൾ നടപ്പാക്കണമെന്നാണ് ആവശ്യം. ചില നടിമാരുടെയും ഡി.എം.കെ ബന്ധമുള്ളവരുടെയും വസ്ത്രമലക്കലും എച്ചിൽ പാത്രം കഴുകലുമുൾപ്പെടെ ചെയ്യേണ്ടിവരുന്നത് അപമാനത്തിനും ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കുന്നുവെന്നും മെയിലിലുണ്ട്. ബോംബ് വച്ചിട്ടുണ്ടെന്ന് പ്രിൻസിപ്പലിന് ലഭിച്ച സന്ദേശം കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരെയും രോഗികളെയും വിദ്യാർത്ഥികളെയും ഒരുപോലെ ആശങ്കയിലാക്കി.

  • സ്ഥിരം ബോംബ് ഭീഷണി
  • കോഴിക്കോട്ടെ മാളുകൾ ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി സ്ഥിരമായി ഉണ്ടാകുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിൽ ആദ്യമായാണ് ബോംബ് ഭീഷണി. ഷോപ്പിംഗ് മാളുകളിലെയും റെയിൽവേ സ്റ്റേഷനുകളിലെയും പോലെയല്ല, ആശുപത്രിയിലെ ഭീഷണി. രോഗികളെ മാറ്റുന്നത് പ്രായോഗികമല്ല. മന:പൂർവം ബുദ്ധിമുട്ടിക്കുകയാണ് അയക്കുന്നവരുടെ ലക്ഷ്യമെങ്കിലും ഇത്തരം ഭീഷണികളെ അവഗണിക്കാനുമാകില്ല. പൊലീസിനും ഭീഷണി സന്ദേശം ലഭിക്കുന്നവർക്കും ഇത് തലവേദനയുമാണ്.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.